'വെള്ളം തന്നില്ലെങ്കില്‍ കൈ വെട്ടും'; സിന്ധു നദീജല കരാറില്‍ മുന്നറിയിപ്പുമായി പാകിസ്ഥാന്‍

2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു
Musadik Malik
Musadik Malik
Updated on
1 min read

ഇസ്ലാമബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. കരാര്‍ പ്രകാരം പാകിസ്ഥാന് അര്‍ഹതപ്പെട്ട ജലം കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാകിസ്ഥാന്‍ മന്ത്രി മുസാദിക് മാലിക് പറഞ്ഞു. 2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂര്‍ണ്ണമായും തടയാനാകുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രതികരണം.

ഇന്ത്യ തങ്ങള്‍ക്ക് അവകാശപ്പെട്ട ജലവിതരണം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് മുസാദിക് മാലിക് പറഞ്ഞു. പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേല്‍ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകളാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ ജലവിഹിതത്തിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നവരുടെ ആ കൈകള്‍ ഞങ്ങള്‍ വെട്ടിമാറ്റും.' അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാറില്‍ ഇന്ത്യ നടത്തുന്ന ലംഘനങ്ങള്‍ക്കെതിരെ യുഎന്‍ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ നേരത്തെ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് ഔദ്യോഗികമായി കത്തയച്ചിരുന്നു.

നിലവില്‍ കടുത്ത ജലക്ഷാമമാണ് പാകിസ്ഥാന്‍ നേരിടുന്നത്. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത്. 26 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ വിശ്വസനീയവും മാറ്റമില്ലാത്തതുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഈ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. സിന്ധു നദീജല വ്യവസ്ഥയിലെ ജലം പങ്കിടുന്നത് നിയന്ത്രിക്കുന്ന ഈ കരാര്‍ അനുസരിച്ച്, നദീതടത്തിലെ ഏകദേശം 80 ശതമാനം ജലവും പാകിസ്ഥാനാണ് ലഭിക്കുന്നത്. ഇത് പാകിസ്ഥാന്റെ കൃഷി, ജലസേചനം, വിപുലമായ സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് നിര്‍ണായകമാണ്. ജലമൊഴുക്കില്‍ ഉണ്ടാകുന്ന ഏതൊരു തടസ്സവും നദീവ്യവസ്ഥയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ഇന്ത്യയുടെ തീരുമാനത്തെ ആവര്‍ത്തിച്ച് എതിര്‍ത്തിട്ടുണ്ട്.

Musadik Malik
'ഇത് ഇസ്ലാമാബാദ് അല്ല'; ബാങ്ക് വിളി നിരോധിക്കാന്‍ നീക്കവുമായി ഡെന്‍മാര്‍ക്ക്
Musadik Malik
ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; അവാമി ലീഗ് തിരികെ വരുമോ?
Musadik Malik
അമേരിക്കൻ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാനിലെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; വീണ്ടും ആശങ്ക
Summary

'We will cut off those hands': Pakistan minister threatens India over Indus water row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com