

വാഷിങ്ടൺ: സഹോദരിയുടെ മക്കളുടെ മൃതദേഹങ്ങൾ ഒരു വർഷത്തിലധികമായി കാറിൽ സൂക്ഷിച്ച 33കാരി അറസ്റ്റിൽ. അമേരിക്കയിൽ വാഹന പരിശോധനയ്ക്കിടെയാണ് മൃതദേഹവുമായി കറങ്ങിനടന്ന യുവതി പിടിയിലായത്. അമേരിക്കൻ മോട്ടോറിസ്റ്റായ നികോളെ ജോൺസനാണ് അറസ്റ്റിലായത്.
കിഴക്കൻ തീരമായ ബാൾട്ടിമോർ സ്വദേശിയാണ് നികോളെ. മൃതദേഹങ്ങൾ കാറിന്റെ ഡിക്കിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച് അവർ സാധാരണപോലെ അമേരിക്കൻ നിരത്തുകളിൽ വാഹനമോടിച്ചിരുന്നു. അമിതവേഗത്തിലെത്തിയ നിക്കോളെയുടെ വാഹനം പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. മതിയായ രേഖകൾ ഇല്ലെന്ന് കാണിച്ച് പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർക്കെതിരെ ബാലപീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
സഹോദരിയുടെ മക്കളായ ഏഴുവയസുകാരിയുടെയും അഞ്ചുവയസുകാരന്റെയും മൃതദേഹങ്ങളാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞവർഷം മേയിലാണ് നികോളെ പെൺകുട്ടിയെ കൊന്നത്. രണ്ടു കുട്ടികളെയും നിരന്തരം മർദിച്ചിരുന്നെന്നും തല തറയിലിടിച്ച് വീണാണ് പെൺകുട്ടി മരിച്ചതെന്നും നികോളെ സമ്മതിച്ചു. ആൺകുട്ടിയുടെ മരണത്തെക്കുറിച്ച് നിക്കോളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates