അമേരിക്കന്‍ പ്രസിഡന്റിന്റെ മകളുടെ ഡയറി മോഷ്ടിച്ച് വിറ്റു, 41 കാരിക്ക് ജയില്‍ ശിക്ഷ

ഫ്‌ളോറിഡ സ്വദേശിനിയായ 41കാരി ഹാരിസിനെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഒരു മാസത്തേക്ക് ശിക്ഷിച്ചത്
Joe Biden's Daughter Ashley Biden
ആഷ്‌ലി ബൈഡന്‍എഎഫ്പി
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ മകളുടെ ഡയറി മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ യുവതിക്ക് ജയില്‍ശിക്ഷ. ഫ്‌ളോറിഡ സ്വദേശിനിയായ 41കാരി ഹാരിസിനെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഒരു മാസത്തേക്ക് ശിക്ഷിച്ചത്. കൂടാതെ മൂന്നു മാസം വീട്ടുതടങ്കലിലും കഴിയണം.

Joe Biden's Daughter Ashley Biden
അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നു, യുദ്ധത്തോടുള്ള നെതന്യാഹുവിന്റെ സമീപനം തെറ്റാണെന്ന് ബൈഡന്‍

2020ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഷ്‌ലി ബൈഡന്റെ ഡയറിയും മറ്റ് വസ്തുക്കളും സുഹൃത്തിന്റെ ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ഡയറി വിറ്റ് 20,000 ഡോളര്‍ ഇവര്‍ കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോബര്‍ട്ട് കുര്‍ലാന്‍ഡര്‍ എന്ന ആളുടെ സഹായത്തോടെയാണ് 41കാരി ഡയറി വിറ്റത്. 2020ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബൈഡനെതിരെ ഉപയോഗിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് ഡയറി വില്‍ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറി. ഇതോടെയാണ് കടുത്ത വലതുപക്ഷ ഓര്‍ഗനൈസേഷനായ പ്രൊജക്റ്റ് വെറിറ്റാസിന് ഡയറി വില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com