ഇറാന്‍ ചാവേര്‍ ആക്രമണം: പിന്നില്‍ പാക് പൗരനെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ ചാവേര്‍ ആക്രമണം: പിന്നില്‍ പാക് പൗരനെന്ന് റിപ്പോര്‍ട്ട്
Updated on
1 min read

ടെഹ്‌റാന്‍: ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ 27 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണത്തിന്റെ പിന്നില്‍ പാകിസ്താന്‍ പൗരനാണെന്ന് വിവരം. ഫെബ്രുവരി പതിമൂന്നിനാണ് ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളായ 27 സൈനികര്‍ കൊല്ലപ്പെട്ടു. പതിനേഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണം നടത്തിയത് പാകിസ്താന്‍ പൗരനണെന്ന് തിരിച്ചറിഞ്ഞതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിലെ ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് പാക്പൗറിനെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.  ആക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ ഒരു അംഗവും പാകിസ്താനിയാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയിലെ ഖാഷ്‌സെഹെദാന്‍ സെക്ടറിലായിരുന്നു ആക്രമണം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com