വാഷിംഗ്ടണ്‍: 67 വർഷത്തിനുശേഷം അമേരിക്ക ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. ലിസ മോണ്ട്ഗോമറിയെന്ന സ്ത്രീക്കാണ് വധശിക്ഷ വിധിച്ചത്. ഗർഭിണിയായ യുവതിയെ കൊലപെടുത്തി കുഞ്ഞിനെ പുറത്തെടുത്ത് സ്വന്തം കുഞ്ഞാണെന്ന് അവകാശമുന്നയിച്ചതാണ് ലിസയ്ക്കെതിരായ കുറ്റം. ഈ വർഷം ഡിസംബർ എട്ടിനാണ് ഇവരുടെ ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ഗർഭിണിയായ ബോബി ജോ സ്റ്റിർനറ്റ് എന്ന യുവതിയാണ് ലിസയുടെ ക്രൂരതയ്ക്കിരയായത്. 2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോബിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുൻകൂട്ടി തയാറാക്കിയ കൊലപാതകം, ക്രൂരതയുടെ വ്യാപ്തി എന്നിവ കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.
മാനസികവിഭ്രാന്തി മൂലമാണ് കുറ്റം ചെയ്തതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള ലിസയുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. മാരക വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനാണ് തീരുമാനം. 1953 ഡിസംബർ 18നാണ് അമേരിക്കയിൽ ഇതിന് മുൻപ് ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates