താലിബാനെതിരായ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നു; സൈനിക നടപടി തുടരും- അഷ്‌റഫ് ഘനി

സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ ആക്രമണം തുടരണമോയെന്ന് താലിബാന്‍ ഭീകരരാണ് തീരുമാനിക്കേണ്ടത് 
താലിബാനെതിരായ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നു; സൈനിക നടപടി തുടരും- അഷ്‌റഫ് ഘനി
Updated on
1 min read

കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി. സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ ആക്രമണം തുടരണമോയെന്ന് താലിബാന്‍ ഭീകരരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള ജനങ്ങളുടെ ആഗ്രഹം ഭീകരര്‍ മാനിക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു. 

രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ താലിബാന്‍ ഭീകരരുടെയും പിന്തുണ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജൂണ്‍ 12ന് ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ താലിബാന്‍ ഭീകരരും മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പിന്നീട് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പത്ത് ദിവസത്തേക്കുകൂടി നീട്ടി. എന്നാല്‍ പിന്നീട്  വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച്  ഭീകരര്‍ സൈന്യത്തിന് നേരെ ക്രമണം തുടരുകയായിരുന്നു. സമാധാന നീക്കങ്ങള്‍ തള്ളിക്കളയുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ നീക്കത്തിന് അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com