

ബഹിരാകാശ നിലയത്തിൽ 197 ദിവസങ്ങൾ ചെലവിട്ട് അവർ മൂന്ന് പേരും, എക്സ്പെഡിഷൻ 57ലെ അംഗങ്ങൾ ഭൂമിയിൽ തിരിച്ചെത്തി. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ സെർജി പ്രോകോപൈവ്, നാസയുടെ സെറീന ഔനോൺ ചാൻസലർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അലക്സാണ്ടർ ഗെർസ്റ്റ് എന്നിവരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. കസാഖിസ്ഥാനിൽ ഇവർ സുരക്ഷിതരായി ഇറങ്ങി.
ഉദ്യമത്തിനിടെ ഭൂമിയെ 3152 തവണയാണ് ഇവർ വലം വച്ചത്. ഏകദേശം 13.4 കോടി കിലോമീറ്റർ ദൂരമാണ് അവർ പിന്നിട്ടത്. ഇക്കഴിഞ്ഞ ജൂൺ ആറിനാണ് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. രണ്ട് ദിവസത്തിന് ശേഷം അവർ അവിടെ എത്തിച്ചേർന്നിരുന്നു.
ഒനോൺ ചാൻസലറിന്റെ ദൗത്യം അവസാനിക്കാൻ 16 ദിവസം ബാക്കിയുള്ളപ്പോൾ നാസയുടെ ആനി മക്‌ക്ലെയിനും നിലയത്തിലെത്തിച്ചേർന്നു. യുഎസിന്റെ രണ്ട് വനിതാ ബഹിരാകാശ ശാസ്ത്രജ്ഞർ ഒന്നിച്ച് ബഹിരാകാശ നിലയത്തിൽ ഇതാദ്യമായാണ് ചെലവിട്ടതെന്ന് നാസ പ്രസ്താവനയിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates