'ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ചീങ്കണ്ണി' മോസ്‌കോ മൃഗശാലയില്‍ മരിച്ചു

4 വര്‍ഷമായി മോസ്‌കോയിലെ ഈ മൃഗശാലയിലായിരുന്നു ഈ ചീങ്കണ്ണി.
'ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ചീങ്കണ്ണി' മോസ്‌കോ മൃഗശാലയില്‍ മരിച്ചു
Updated on
1 min read


മോസ്‌കോ: അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഏറെ പ്രിയങ്കരനെന്ന് പറയപ്പെടുന്ന ചീങ്കണ്ണി മരിച്ചു. മോസ്‌കോ മൃഗശാല അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 84 വയസായിരുന്നു. 

ചീങ്കണ്ണികള്‍ ഏകദേശം മുപ്പത് മുതല്‍ അന്‍പത് വയസുവരെയാണ് ജീവിക്കുക. എന്നാല്‍ മിസിസിപ്പി എന്ന ഈ ചീങ്കണ്ണി 84 വയസുവരെയാണ് ജീവിച്ചത്. 

1936 ല്‍ അമേരിക്കയില്‍ ജനിച്ച ചീങ്കണ്ണിയെ ബര്‍ലിനിലെ മൃഗശാലയിലേക്ക് ഹിറ്റ് ലര്‍സമ്മാനിച്ചതാണെന്ന് പറയപ്പെടുന്നു. ഹിറ്റ് ലര്‍ ഈ മൃഗശാലയിലെ പതിവ് സന്ദര്‍ശകനായിരുന്നു.  1943 ബര്‍ലിന്‍ മൃഗശാലയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ജോഡി ചീങ്കണ്ണികളും മുതലകുളം മരിച്ചിരുന്നു. എന്നാല്‍ അന്ന് അതിനെ അതിജീവിക്കാന്‍ ഈ ചീങ്കണ്ണിക്ക് കഴിഞ്ഞു. ബ്രിട്ടനാണ് ഈ ചീങ്കണ്ണിയെ മോസ്‌കോയ്ക്ക് കൈമാറിയത്. 74 വര്‍ഷമായി മോസ്‌കോയിലെ ഈ മൃഗശാലയിലായിരുന്നു ഈ ചീങ്കണ്ണി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com