വത്തിക്കാൻ: കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർപാപ്പയുടെ പരിപാടികളിൽ മാറ്റം വരുത്തിയതായി വത്തിക്കാൻ വക്താവ് അറിയിച്ചു. വലതു കാൽമുട്ടിലെ വേദന കൂടിയതോടെ സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും മാർപാപ്പ ഏറെ ബുദ്ധിമുട്ടിയിരുന്നു. നഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഉദരരോഗത്തെത്തുടർന്ന് മാർപാപ്പയെ വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അതിൽനിന്ന് പൂർണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു അദ്ദേഹം.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ