വീണ്ടും ഇന്ധന ചോർച്ച; ആർട്ടിമിസ് വൺ ദൗത്യം രണ്ടാം തവണയും മാറ്റി

പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്ന് നാസ അറിയിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൺ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം വീണ്ടും മാറ്റി. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് ദൗത്യം വീണ്ടും മാറ്റിയത്. പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്ന് നാസ അറിയിച്ചു. നേരത്തെ ഓ​ഗസ്റ്റ് 29നായിരുന്നു ആദ്യ ദൗത്യം തീരുമാനിച്ചിരുന്നത്. അന്നും സമാന സാഹചര്യത്തെ തുടർന്ന് മാറ്റുകയായിരുന്നു. 

ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്നാണ് വിക്ഷേപണം ആദ്യം മാറ്റേണ്ടി വന്നത്. സമാന സാഹചര്യം തന്നെയാണ് ഇത്തവണയെന്നും പരിഹരിക്കാൻ സാധിച്ചില്ലെന്നും നാസ വ്യക്തമാക്കി. 

കഴിഞ്ഞ ശനിയാഴ്ച വിക്ഷേപണത്തിനുള്ള കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ഇതിനിടയിൽ ഫ്യുവൽ ലൈനിൽ പൊട്ടലും കണ്ടെത്തി. തുടർന്ന് വിക്ഷേപണം മാറ്റി വെക്കുകയാണുണ്ടായത്. 

മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആണ് ആർട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടൺ ഭാരമുള്ള റോക്കറ്റിൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോവുക. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com