വാഷിങ്ടൻ: എട്ട് വയസുള്ള കുട്ടിയുൾപ്പെടെ ഒരു വീട്ടിലെ അഞ്ച് പേരെ അയൽവാസി വെടിവച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലാണ് ഞെട്ടിക്കുന്ന സംഭവം. ബഹളം വയ്ക്കുന്നത് നിർത്തണമെന്നു പറഞ്ഞതിൽ പ്രകോപിതനായാണ് അക്രമി വെടിയുതിർത്തത്. ഹോണ്ടുറാസ് സ്വദേശികളാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്ക് ഉറങ്ങണമെന്നും ബഹളമുണ്ടാക്കുന്നത് നിർത്തണമെന്നും വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ സ്വന്തം സ്ഥലത്തു നിന്ന് ഇഷ്ടമുള്ളതു ചെയ്യുമെന്ന് വെല്ലുവിളിച്ചാണ് ഇയാൾ വെടിയുതിർത്തത്. മൃതദേഹങ്ങൾ കിടപ്പു മുറിയിൽ ചിതറിക്കിടന്ന നിലയിലാണ് കണ്ടെത്തിയത്.
കൂട്ടക്കൊലയിൽ നിന്നു രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഇവരുടെ മുകളിൽ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് രണ്ട് സത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളെ രക്ഷിക്കാൻ ഇരുവരും ശ്രമിച്ചതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുടേയും തലയ്ക്കാണ് വെടിയേറ്റത്.
അക്രമി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ