

ന്യൂയോർക്ക്: പടിഞ്ഞാറൻ അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിൽ വൻ കാട്ടതീ. അപകടത്തിൽ 36 പേർ മരിച്ചു. ജീവൻ രക്ഷിക്കാൻ നിരവധി പേർ പസഫിക് സമുദ്രത്തിലേക്ക് ചാടി. റിസോർട്ട് നഗരമായ ലഹായിനയിലാണു തീ പടർന്നു പിടിച്ചത്.
കടലിൽ ചാടിയ പലരേയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 20ഓളം പേരെ വിമാന മാർഗം ആശുപത്രിയിലേക്ക് മാറ്റി.
നഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടർന്നുപിടിക്കാൻ കാരണമായി. ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിൽ അടുത്തടുത്തായി നൂറുകണക്കിനു വീടുകളും വലിയ ഹോട്ടലുകളുമുണ്ട്. ഇവയിൽ മിക്കതും അഗ്നിക്കിരയായി.
തീ പിടിച്ചതിനു പിന്നാലെ 11,000 ടൂറിസ്റ്റുകളെ ദ്വീപിൽ നിന്നു ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂർമായും കത്തി നശിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാൻ തുടങ്ങിയത്. ആയിരം ഏക്കറോളം സ്ഥലമാണ് കാട്ടു തീയിൽ കത്തി നശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
