

മോസ്ക്കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവൻ യെവ്ഗനി പ്രിഗോഷിൻ മരിച്ചതായി റിപ്പോർട്ടുകൾ. ബിബിസിയാണ് വാർത്ത് പുറത്തു വിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിൻ മരിച്ചതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. സെന്റ് പീറ്റേഴ്സ്ബർഗിനും മോസ്ക്കോയ്ക്കും ഇടയിൽ വച്ചാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നു റഷ്യ വ്യക്തമാക്കി.
പ്രിഗോഷനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ഒൻപത് പേരും മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലെ പത്ത് യാത്രക്കാരിൽ പ്രിഗോഷിന്റെ പേരുമുണ്ട്.
ജെറ്റ് വിമാനമാണ് തകർന്നത്. ഇവർ സഞ്ചരിച്ച വിമാനം ട്വർ പ്രദേശത്തു വച്ച് റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതാണെന്നു വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രെ സോൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ചു മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്തനായാണ് പ്രിഗോഷിൻ അറിയപ്പെട്ടിരുന്നത്. വ്യവസായിയായ പ്രിഗോഷിൻ 2014ലാണ് കൂല പട്ടാളമായ പിഎംസി വാഗ്നർ (വാഗ്നർ സൈന്യം) രൂപീകരിച്ചത്. വിദേശത്തെ സൈനിക നടപടികൾക്ക് റഷ്യ ഈ കൂലപ്പട്ടാളത്തെയാണ് ഉപയോഗിക്കാറുള്ളത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ടു അര ലക്ഷം അംഗങ്ങളുള്ള സൈന്യമായി മാറി.
റഷ്യക്കു വേണ്ടി യുക്രൈൻ യുദ്ധത്തിൽ മുന്നിൽ നിന്നു നയിച്ചത് വാഗ്നർ സൈന്യമായിരുന്നു. എന്നാൽ പ്രിഗോഷിൻ ഒറ്റ ദിവസം കൊണ്ടു റഷ്യൻ നേതൃത്വത്തെ അമ്പരപ്പിച്ചു സായുധ കലാപത്തിനു ആഹ്വാനം ചെയ്തു. യുക്രൈൻ യുദ്ധത്തിനിടെയുണ്ടായ ഈ അപ്രതീക്ഷിത സൈനിക അട്ടിമറി നീക്കത്തിൽ റഷ്യൻ ഭരണകൂടം പകച്ചു. വൻ ചർച്ചകൾക്കും പ്രിഗോഷിന്റെ മാറ്റം വഴി തുറന്നു.
തലസ്ഥാനമായ മോസ്ക്കോയ്ക്ക് 200 കിലോമീറ്റർ അരികെ വരെ വാഗ്നർ സൈന്യം അന്ന് എത്തിയിരുന്നു. പിന്നീട് ഒത്തുതീർപ്പ് ചർച്ചകളിലൂടെ സൈനിക അട്ടിമറിയിൽ നിന്നു പ്രിഗോഷിനും സംഘവും പിൻമാറുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates