

വെല്ലിങ്ടൺ: ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അടുത്തമാസം സ്ഥാനമൊഴിയും. ഫെബ്രുവരി ഏഴിന് ജസീന്ത ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് തീരുമാനമെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജസീന്ത അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം.
ഒക്ടോബർ 14ന് ന്യൂസീലൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം. അടുത്ത ഭരണാധികാരിയെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും.
2017 ലാണ് ജസീന്ത ആർഡേൺ തന്റെ 37-ാം വയസിൽ ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ഭരണമേറ്റടുത്തത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ആർഡേൺ മാറി. കൊവിഡ് മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളിൽ അവർ ന്യൂസിലാൻഡിനെ നയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates