സ്വിസ് മലനിരകളിൽ മഞ്ഞുരുകി; 40 വർഷത്തിന് ശേഷം ജർമൻ സാഹസികന്റെ മൃതദേഹം കണ്ടെത്തി

1986ൽ കാണാതായ ജർമൻ മലകയറ്റക്കാരന്റെ മൃതദേഹം കണ്ടെത്തി
സ്വിറ്റ്‌സർലാൻഡിലെ മാറ്റർഹോൺ മഞ്ഞുമല/ ട്വിറ്റർ
സ്വിറ്റ്‌സർലാൻഡിലെ മാറ്റർഹോൺ മഞ്ഞുമല/ ട്വിറ്റർ
Updated on
1 min read

ജനീവ: 40 വർഷം മുൻപ് സ്വിറ്റ്‌സർലാൻഡിലെ മാറ്റർഹോൺ മഞ്ഞുമലനിരകളിൽ കാണാതായ ജർമൻ മലകയറ്റക്കാരന്റെ മൃതദേഹം കണ്ടെത്തി. ഹിമപ്പരപ്പിൽ മഞ്ഞുരുകിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 12ന് സെർമാറ്റിലെ തിയോഡൽ മലനിരകളിൽ മലകയറാൻ പോയ രണ്ട് പേരാണ് മൃതദേഹം ആദ്യം കണ്ടത്. 
 
ഇത് 1986ൽ കാണാതായ 38 വയസുകാരനായ ജർമൻ സാഹസികന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 100 വർഷത്തിനിടെ 300 പേർ ഇത്തരത്തിൽ മലനിരകളിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുരുകലാണ് ഇപ്പോൾ സ്വിറ്റ്‌സർലൻഡിൽ സംഭവിക്കുന്നത്. ഇതോടെ മലനിരകളിൽ കാണാതായ പലരുടെയും മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്.

1970ലെ മഞ്ഞുകാറ്റിൽപ്പെട്ട് കാണാതായ രണ്ട് ജാപ്പനീസ് സാഹസികരുടെ മൃതദേഹം 2015 ൽ കണ്ടെത്തിയിരുന്നു. 2003 മുതൽ സ്വിറ്റ്സർലാൻഡിലെ മലനിരകളിൽ മഞ്ഞുരുകുന്നത് വ്യാപകമാണ്. സ്വിസ് മലനിരകളിൽ 1931നും 2016നുമിടയിൽ പകുതിയോളം മഞ്ഞ് ഉരുകിയെന്നാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. 2016 മുതൽ 2021 വരെ 12 ശതമാനം മഞ്ഞ് ഇല്ലാതായെന്നും പഠനത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com