വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഇന്ത്യന്‍ വംശജനും പിടിഐ റിപ്പോർട്ടറുമായ ലളിത് ത്സായ്ക്ക് നേരെ ആക്രമണം. ആക്രമണത്തിന്റെ വിഡിയോ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആക്രമണത്തില്‍ തന്റെ ഇടത് ചെവിക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു,
മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണം അനാവശ്യവും ഗുരുതരവുമാണെന്ന് യുഎസിലെ ഇന്ത്യൻ എംബസി പ്രതികരിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ലളിത് ത്സായെ ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് ശാരീരികമായി ഉപദ്രവിക്കുന്നതും പിടിഐ പുറത്ത് വിട്ട വിഡിയോയിൽ കാണാം. തുടർന്ന് സുരക്ഷാ സര്‍വീസില്‍ വിളിക്കേണ്ടി വന്ന അവസ്ഥയും മനസിലാക്കുന്നുവെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് ഖാലിസ്ഥാൻ തീവ്രവാദികളാണ് ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിനായി എത്തിയത്. വാഷിങ്ടൺ ഡിസി, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച കാനഡയിലെ സ്സറെയിൽ നടന്ന ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രതിഷേധത്തിൽ ഇന്ത്യൻ വംശജനമായ മാധ്യമ പ്രവർത്തകന് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇന്ത്യ കാനഡ ഹൈ കമ്മീഷണറെ വിളിച്ചു വരുത്തി അതൃപ്‍തി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ