എച്ച്-1ബി വിസയുള്ളവരുടെ പങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാമെന്ന് കോടതി

എച്ച്-4 വിസയുള്ളവർക്ക് ജോലിക്ക് അംഗീകാരം നൽകുന്നതിന് ഫെഡറൽ ഗവൺമെന്റിനും ഉത്തരവാദിത്തമുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്‌ടൺ: എച്ച്-1ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാമെന്ന് യുഎസ് ജില്ലാ കോടതി. ഇവർക്ക് യുഎസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-4 വിസ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ജോബ്‌സ് യുഎസ്‌എ സംഘടനയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. 

കഴിഞ്ഞ നവംബർ മുതൽ യുഎസിലെ ടെക് കമ്പനികളിൽ കൂട്ടപിരിച്ചുവിടൽ നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടമായിരുന്നു. എച്ച്-4 വിസക്കാർക്ക് ഏകദേശം 1,00,000 തൊഴിൽ അംഗീകാരങ്ങൾ യുഎസ് ഇതുവരെ നൽകിയിട്ടുണ്ട്.  ഈ വിസയുള്ളവർക്ക് അമേരിക്കയിൽ താമസിക്കുന്ന സമയത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് കോൺഗ്രസ് അധികാരം നൽകിയിട്ടില്ലെന്നാണ് സേവ് ജോബ്‌സ് യുഎസ്എയുടെ വാദം.

എന്നാൽ എച്ച്-4 വിസയുള്ളവർക്ക് യുഎസിൽ താമസിക്കുന്നതിന്റെ അനുവദനീയമായ വ്യവസ്ഥയായി ജോലിക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് യുഎസ് സർക്കാരിന് അധികാരം നൽകിയിട്ടുണ്ടെന്ന് വിധി പ്രസ്താവത്തിൽ ജഡ്‌ജി ചൂണ്ടിക്കാട്ടി. 

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തത് പ്രകാരം ​ഗൂ​ഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ, ആമസേൺ ആൽഫബെറ്റ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 2,00,000 ഐടി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടു. ഇതിൽ 30-40 ശതമാനത്തോളം ആളുകൾ ഇന്ത്യക്കാരാണ്. എച്ച്-1ബി വിസയുള്ളവർ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com