മക്ക: ഉംറ തീർഥാടകർക്ക് മോശം യാത്രാസൗകര്യം ഒരുക്കിയ 7 കമ്പനികളെ ഹജ് ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു. നിലവാരമില്ലാത്ത ബസിൽ യാത്രാ സൗകര്യം ഒരുക്കിയതിൽ തീർത്ഥാടകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉംറ മന്ത്രാലയം അടിയന്തരമായി നടപടി സ്വീകരിച്ചത്.
യാത്രയുടെ ഓരോ ഘട്ടത്തിലും മെച്ചപ്പെട്ട അനുഭവം തീർത്ഥാടകർക്ക് നൽകണം. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലും കമ്പനിക്ക് വീഴ്ച സംഭവിച്ചു. അത് കൊണ്ടാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീർഥാടകർക്ക് ബദൽ സംവിധാനം ഒരുക്കുന്നതിനായി കമ്പനിയുടെ ബാങ്ക് ഗാരന്റി പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ചട്ടങ്ങൾ കർശനമായി പാലിച്ച് തീർഥാടകർക്ക് സേവനങ്ങൾ ഉറപ്പാക്കാൻ ഉംറ കമ്പനികളോട് മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.
Saudi Arabia’s Ministry of Hajj and umrah has suspended seven companies operating in Medina for failing to meet their transport service obligations to pilgrims.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates