5 കളിയില്‍ നിന്ന് 231 റണ്‍സ്; പുതിയ ടി20 റെക്കോര്‍ഡ് കൈക്കലാക്കി വിരാട് കോഹ്‌ലി

അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 231 റണ്‍സുമായാണ് കോഹ് ലി പരമ്പര അവസാനിപ്പിച്ചത്. മൂന്ന് അര്‍ധ ശതകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on
1 min read

അഹമ്മദാബാദ്: പൂജ്യത്തിന് പുറത്താവുന്ന കോഹ്‌ലിയാണ് ടി20 പരമ്പരയുടെ തുടക്കത്തില്‍ ഇന്ത്യക്ക് വലിയ ആശങ്ക നല്‍കിയത്. എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പര അവസാനിച്ചപ്പോള്‍ പരമ്പരയുടെ താരമായി ഇന്ത്യന്‍ നായകന്‍. 

അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 231 റണ്‍സുമായാണ് കോഹ് ലി പരമ്പര അവസാനിപ്പിച്ചത്. മൂന്ന് അര്‍ധ ശതകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 80 റണ്‍സ്. പരമ്പര വിജയിയെ നിര്‍ണയിച്ച അവസാന മത്സരത്തില്‍ 2 സിക്‌സും ഏഴ് ഫോറുമാണ് ടി20യിലെ ഇന്ത്യയുടെ ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ പിറന്ന കളിയില്‍ കോഹ് ലിയില്‍ നിന്ന് വന്നത്. 

ടി20 ക്രിക്കറ്റിലെ,ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ ഉഭയകക്ഷി പരമ്പരയില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന ടോട്ടലാണ് കോഹ് ലി കണ്ടെത്തിയത്. ന്യൂസിലാന്‍ഡിന് എതിരായ 5 ടി20കളുടെ പരമ്പരയില്‍ 224 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ നേട്ടമാണ് ഇവിടെ കോഹ് ലി മറികടന്നത്. 

2018ല്‍ വിന്‍ഡിസിനെതിരായ മൂന്ന് കളികളുടെ പരമ്പരയില്‍ 223 റണ്‍സ് നേടിയ മണ്‍റോയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. കോഹ് ലിയുടെ 231ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങളുണ്ട്. എന്നാല്‍ അത് ഉഭയകക്ഷി പരമ്പരകളില്‍ അല്ല. ടി20 തൃരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതിന്റെ റെക്കോര്‍ഡ് ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. 5 കളിയില്‍ നിന്ന് 306 റണ്‍സ്. 

ആദ്യമായി രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കോഹ് ലി ഇറങ്ങിയപ്പോള്‍ 9 ഓവറില്‍ കണ്ടെത്തിയത് 94 റണ്‍സ്. ഇതിന് മുന്‍പ് ഏഴ് വട്ടമാണ് ടി20യില്‍ കോഹ് ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 198 റണ്‍സ് ഓപ്പണിങ്ങില്‍ ഇറങ്ങി കോഹ് ലി നേടിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com