

അബുദാബി: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വിജയം. ഹോങ്കോങ്ങിനെ 94 റൺസിനാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത്. 189 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഹോങ്കോങ്ങിന്റെ പോരാട്ടം 94 റൺസിൽ അവസാനിച്ചു. 39 റൺസെടുത്ത ബാബർ ഹയാത്തിന്റെ ഇന്നിങ്സാണ് ഹോങ്കോങ്ങിനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
ഹോങ്കോങ്ങിന് 20 ഓവറിൽ ഒൻപതുവിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ഹോങ്കോങ്ങ് ഒരു ഘട്ടത്തിൽ 5 ന് 43 റൺസ് എന്ന നിലയിലായിരുന്നു. ഒരറ്റത്ത് ഉറച്ചു നിന്നു പൊരുതിയ ബാബർ ഹയാത്തിന് പിന്തുണ നൽകാൻ പോലും ആരുമുണ്ടായിരുന്നില്ല. 16 റൺസെടുത്ത യാസിം മുർതാസയാണ് രണ്ടക്കം കടന്ന മറ്റൊരു ഹോങ്കോങ് ബാറ്റർ.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. 52 പന്തില്‍ 3 സിക്‌സും 6 ഫോറും അടിച്ച് 73 റണ്‍സുമായി പുറത്താകാതെ നിന്ന സിദ്ദിഖുല്ല അടലിന്റെ മികച്ച ബാറ്റിങാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അസ്മതുല്ല ഒമര്‍സായിയും അര്‍ധ സെഞ്ച്വറി നേടി. താരമാണ് വമ്പനടികളുമായി കളം വാണത്. 5 സിക്‌സും 2 ഫോറും സഹിതം ഒമര്‍സായ് 21 പന്തില്‍ 53 റണ്‍സ് വാരി.മുഹമ്മദ് നബിയാണ് തിളങ്ങിയ മറ്റൊരാള്‍. കാരം 26 പന്തില്‍ 33 റണ്‍സെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates