27 പന്തില്‍ അടിച്ചൂകൂട്ടിയത് 52 റണ്‍സ്, മൂന്ന് നിര്‍ണായക വിക്കറ്റ്; അന്‍ഫലിന്റെ ഓള്‍റൗണ്ട് പ്രകടനം പാഴായി

കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍കോട് പള്ളം സ്വദേശിയായ മുഹമ്മദ് അന്‍ഫല്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായി.
anfal batting
anfal battingkerala cricket league
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍കോട് പള്ളം സ്വദേശിയായ മുഹമ്മദ് അന്‍ഫല്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് വേണ്ടി കളത്തിലിറങ്ങിയ അന്‍ഫല്‍, മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെ 52 റണ്‍സ് അടിച്ചുകൂട്ടിയ അന്‍ഫല്‍, ആലപ്പി റിപ്പിള്‍സിന്റെ മുന്‍ നിരയിലെ മൂന്ന് ബാറ്റര്‍മാരെയാണ് പവനലിലേക്ക് അയച്ചത്. എന്നാല്‍ മത്സരത്തില്‍ അന്‍ഫലിന് ടീമിനെ ജയിപ്പിക്കാന്‍ ആയില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഗ്ലോബ് സ്റ്റാര്‍സിനെതിരെ ആലപ്പിയുടെ വിജയം.

മത്സരത്തില്‍ ഓപ്പണ്ണര്‍ ജലജ് സക്‌സേന, ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റനായ മുഹമ്മദ് അസറുദ്ദീന്‍,മുഹമ്മദ് കൈഫ് എന്നീ വിലപ്പെട്ട 3 വിക്കറ്റുകളാണ് അന്‍ഫല്‍ സ്വന്തമാക്കിയത്. 11. 1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍ പതറിയിരുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ, അന്‍ഫലും സല്‍മാന്‍ നിസാറും ചേര്‍ന്ന കൂട്ടുകെട്ടാണ് 176 റണ്‍സ് എന്ന മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 പന്തുകളില്‍ നിന്ന് 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

anfal batting
അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്, നാടകീയ നിമിഷങ്ങള്‍; കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ തോല്‍പ്പിച്ച് ആലപ്പി റിപ്പിള്‍സ്

ക്രിക്കറ്റിലേക്കുള്ള അന്‍ഫലിന്റെ യാത്രയില്‍ സഹോദരന്‍ ആസിഫിന്റെ പിന്തുണയാണ് വഴിത്തിരിവായത്. മുഹമ്മദ് കുന്‍ഹി, സുഹറ ദമ്പതികളുടെ മകനായ 35 വയസ്സുകാരന്‍ അന്‍ഫല്‍, കെസിഎ റോയല്‍സ്, കെസിഎ ടൈഗേഴ്‌സ്, മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

anfal batting
ജലജ് സക്സേന തിളങ്ങി, കൊല്ലത്തെ വീഴ്ത്തി ആലപ്പി റിപ്പിള്‍സിന് ആവേശജയം
Summary

Anfal's all-round performance went in vain; he scored 52 runs from 27 balls and took three crucial wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com