

ഒരു ഓവറിലെ ആറ് പന്തില്‍ ആറ് വിക്കറ്റ് എന്ന അപൂര്‍വനേട്ടവുമായി യുവതാരം. ഓസ്‌ട്രേലിയയിലെ ലീഗ് ഡിവിഷന്‍ മൂന്നിലെ പ്രാദേശിക മത്സരത്തിലാണ് ആറ് വിക്കറ്റ് നേട്ടം നേടി ടീമിന് വിജയം സമ്മാനിച്ചത്. മഡ്ഗീരാബാ ടീമിന്റെ നായകനായ ഗാരെത് മോര്‍ഗനാണ് സഫേസ് പാരഡൈസിനെതിരായ മത്സരത്തില്‍ വിസ്മയകരമായ കളി പുറത്തെടുത്തത്.
178 റണ്‍സ് പിന്തുടര്‍ന്ന സഫേസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് 40ാമത്തെ ഓവറില്‍ നായകന്‍ പന്തെടുക്കുന്നത്. എതിരാളികള്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സാണ്. അവരുടെ കൈയിലിരിക്കുന്നത് ആറ് വിക്കറ്റുകളും. ആറ് പന്തിലും ആറ് വിക്കറ്റുകള്‍ നേടിയാണ് ടീമിന് അസാധ്യമെന്ന് ഉറപ്പിച്ച വിജയം സമ്മാനിച്ചത്. അഞ്ച് ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങി.
നാല്‍പ്പതാമത്തെ ഓവറില്‍ ആദ്യനാല് പന്തുകളിലും ക്യാച്ച് എടുത്താണ് എതിരാളികളെ പുറത്താക്കിയതെങ്കില്‍ അവസാനത്തെ രണ്ട് പന്തുകളിലും അവരുടെ കുറ്റിതെറിപ്പിക്കുകായയിരുന്നു. മത്സരത്തില്‍ ഏഴ് ഓവര്‍ എറിഞ്ഞ മോര്‍ഗന്‍ പതിനാറ് റണ്‍സുകള്‍ മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ നേടി. ടീമിനായി 39 റണ്‍സെടുത്ത് ടോപ് സ്‌കോറര്‍ ആയ മോര്‍ഗന്‍ തന്നെയാണ് കളിയിലെ താരവും.
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് പ്രകടനം. 2011ല്‍ ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്‌നറും 2013ല്‍ ബംഗ്ലാദേശിന്റെ അല്‍ അമിന്‍ ഹൊസൈനും 2019ല്‍ ഇന്ത്യയുടെ അഭിമന്യു മിഥുനും ഓവറില്‍ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയായിരുന്നു ഈ നേട്ടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates