'ലോകകപ്പ് വരെ ബൈക്ക് ഓടിക്കരുതേ!'- ചീറിപ്പായുന്ന ബാബര്‍ അസമിനോട് ആരാധകര്‍ (വീഡിയോ)

സുരക്ഷ കണക്കിലെടുത്താണ് അഭ്യര്‍ത്ഥനയെന്നും ചിലര്‍ കുറിച്ചു. താങ്കള്‍ വളരെയേറെ വിലയുള്ള വ്യക്തിയാണ്. ദയവായി ബൈക്ക് ഓടിക്കരുത്- മറ്റൊരാള്‍ കുറിച്ചു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലാഹോര്‍: സ്‌പോര്‍ട്‌സ് ബൈക്കില്‍ ചീറിപ്പാഞ്ഞ് പോകുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനോട് ആരാധകര്‍. അദ്ദേഹം പോസ്റ്റ് ചെയ്ത സ്‌പോര്‍ട്‌സ് ബൈക്കില്‍ പോകുന്ന വീഡിയോക്ക് താഴെയാണ് ആരാധകര്‍ അഭ്യര്‍ത്ഥനയുമായി നിരന്നത്. 

ലോകകപ്പ് അടക്കമുള്ള നിര്‍ണായ ടൂര്‍ണമെന്റുകള്‍ മുന്നിലുണ്ടെന്നും ആ സമയത്ത് സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇങ്ങനെ യാത്ര ചെയ്യുന്നതു ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. സുരക്ഷ കണക്കിലെടുത്താണ് അഭ്യര്‍ത്ഥനയെന്നും ചിലര്‍ കുറിച്ചു. താങ്കള്‍ വളരെയേറെ വിലയുള്ള വ്യക്തിയാണ്. ദയവായി ബൈക്ക് ഓടിക്കരുത്- മറ്റൊരാള്‍ കുറിച്ചു. 

'റെഡി, സെറ്റ്, ഗോ'- എന്ന ക്യാപ്ഷനോടെ ട്വിറ്ററിലാണ് ബാബര്‍ അസം വീഡിയോ പോസ്റ്റ് ചെയ്തത്. ലാഹോര്‍ തെരുവിലൂടെ സ്‌പോര്‍ട്‌സ് ബൈക്കില്‍ പോകുന്ന 17 സെക്കന്‍ഡുകളുള്ള വീഡിയോയാണ് വൈറലായത്. 

ഇന്ത്യന്‍ താരം ഋഷഭ് പന്ത് മത്സരങ്ങളില്ലാത്ത ഇടവേളയിലാണ് കാറോടിച്ച് ഗുരുതര അപകടത്തില്‍പ്പെട്ടത്. ഇതോടെ താരത്തിന് ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ നഷ്ടമായി. ലോകകപ്പില്‍ താരം കളിക്കുമോ എന്നതിലും ഇപ്പോള്‍ വ്യക്തത വന്നിട്ടില്ല. 

ഈ സംഭവവും ആരാധകരുടെ മനസിലുണ്ട്. ഇക്കാര്യവും പരിഗണിച്ചായിരുന്നു ഉപദേശം. 

ചിലര്‍ താരത്തിന്റെ നിരുത്തരവാദ സമീപനമാണെന്നും കുറ്റപ്പെടുത്തുന്നു. ലോകകപ്പിന് ഇനി അഞ്ച് മാസങ്ങള്‍ മാത്രമേയുള്ളു. ഇത്തരം അപകടം പിടിച്ച കാര്യങ്ങളില്‍ മുഴുകാതിരിക്കുകയാണ് വേണ്ടത്. ഇത്രയും ഉത്തരവാദിത്വമില്ലായ്മ കാണിക്കുന്ന ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നും ചില ആരാധകര്‍ രൂക്ഷമായി പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com