Mahmudullah Riyad
ക്രിസ് ​ഗെയ്ലിനൊപ്പം മഹമ്മദുള്ള റിയാദ്‌എക്സ്

ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മഹ്മൂദുള്ള റിയാദ് വിരമിച്ചു

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെയാണ് വെറ്ററന്‍ താരം രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Published on

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ മഹ്മൂദുള്ള റിയാദ് വിരമിച്ചു. ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെയാണ് വെറ്ററന്‍ താരം രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സൂപ്പര്‍ എട്ടില്‍ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ടു റണ്‍സിന് പരാജയപ്പെട്ടതാണ് ബംഗ്ലാദേശിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാന്‍ ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ സെമിയില്‍ പ്രവേശിക്കുകയും ചെയ്തു. വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ 38കാരന്റെ 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അവസാനമാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2007ല്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച മഹ്മൂദുള്ള ബംഗ്ലാദേശിനായി 50 ടെസ്റ്റുകളും 232 ഏകദിനങ്ങളും 138 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലുമായി 10,000ത്തിലധികം റണ്‍സും 150ലധികം വിക്കറ്റുകളും നേടിയിട്ടുണ്ട്.

2015ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലദേശിനെ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചതാണ് മഹ്മൂദുള്ളയുടെ അവിസ്മരണീയമായ നേട്ടങ്ങളിലൊന്ന്. ഇംഗ്ലണ്ടിനെതിരെ 103 റണ്‍സും ന്യൂസിലന്‍ഡിനെതിരെ 128 റണ്‍സും നേടിയ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ബംഗ്ലാദേശിന്റെ ചരിത്ര മുന്നേറ്റത്തില്‍ നിര്‍ണായകമായി.

മഹമ്മദുല്ല ടി20 ടീമിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ല്‍ നടന്ന നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയ്ക്കെതിരെ അവസാന പന്തില്‍ സിക്സിലൂടെ ബംഗ്ലാദേശിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

Mahmudullah Riyad
500ല്‍ ഏറെ സിക്സുകള്‍, പിറക്കാതെ പോയ സെഞ്ച്വറി, ബുംറയുടെ ഇക്കണോമി നിരക്ക്; ടി 20 ലോകകപ്പിലെ 13 റെക്കോര്‍‍ഡുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com