ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ക്ലബിന്‍റെ ആദ്യ ബുണ്ടസ് ലീഗ കിരീടം
Bayer Leverkusen invincible season
ബുണ്ടസ് ലീഗ കിരീടവുമായി ബയര്‍ ലെവര്‍കൂസന്‍ താരങ്ങള്‍ട്വിറ്റര്‍
Updated on
1 min read

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തങ്ക ലിപികളില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഷാബി അലോണ്‍സോയുടെ ബയര്‍ ലെവര്‍കൂസന്‍. ചരിത്രത്തില്‍ ആദ്യമായി ഒരു ടീം ബുണ്ടസ് ലീഗയില്‍ ഒരു മത്സരവും തോല്‍ക്കാതെ കിരീടം സ്വന്തമാക്കി. ഈ സീസണില്‍ സ്വപ്‌ന സമാന കുതിപ്പ് നടത്തിയ ബയര്‍ ലെവര്‍കൂസന്‍ ബയേണ്‍ മ്യൂണിക്കിന്റെ തുടരെ 11 കിരീട നേട്ടങ്ങളുടെ കുതിപ്പിനു വിരാമമിട്ടാണ് അപരാജിത മുന്നേറ്റവുമായി ഇത്തവണ ജര്‍മനിയിലെ പുതിയ ചാമ്പ്യന്‍മാരായത്.

ക്ലബിന്‍റെ ആദ്യ ബുണ്ടസ് ലീഗ കിരീടം തന്നെ ഇത്തരമൊരു റെക്കോര്‍ഡുമായാണ് എന്നത് ഇരട്ടി മധുരം നല്‍കുന്നു. ഷാബി അലോണ്‍സോയെന്ന പരിശീലകന്‍റെ അസാമാന്യ ടാക്റ്റിസുകളാണ് ടീമിന്‍റെ മുന്നേറ്റത്തിലെ ബലം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

34 ബുണ്ടസ് ലീഗ പോരാട്ടങ്ങളില്‍ നിന്നു 28 വിജയങ്ങളും ആറ് സമനിലകളുമായി 90 പോയിന്റുകളുമായാണ് അവര്‍ മുന്നേറിയത്. തുടരെ 11 കിരീടങ്ങള്‍ നേടിയ ബയേണ്‍ മ്യൂണിക്ക് 72 പോയിന്റുമായി ഇത്തവണ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്റ്റുര്‍ട്ഗട്ടാണ് 73 പോയിന്റുമായി രണ്ടാമതുള്ളത്.

സീസണില്‍ യൂറോപ്പില്‍ ലീഗ് പോരാട്ടങ്ങളില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് നിലവില്‍ ലെവര്‍കൂസന്‍. രണ്ട് ഫൈനല്‍ പോരാട്ടങ്ങള്‍ മാത്രമാണ് അവര്‍ക്ക് സീസണില്‍ ശേഷിക്കുന്നത്. നിലവില്‍ ബുണ്ടസ് ലീഗ, യൂറോപ്പ ലീഗ്, ജര്‍മന്‍ കപ്പ് പോരാട്ടങ്ങളിലായി ആകെ 51 മത്സരങ്ങള്‍ അവര്‍ തുടര്‍ച്ചയായി തോല്‍ക്കാതെ മുന്നേറി. യൂറോപ്പ, ജര്‍മന്‍ കപ്പ് കിരീടങ്ങള്‍ കൂടി നേടിയാല്‍ 53 മത്സരങ്ങള്‍ തോല്‍ക്കാതെ സീസണ്‍ അവസാനിപ്പിച്ച് ഒരു റെക്കോര്‍ഡും ട്രിപ്പിള്‍ കിരീടം നേടിയാല്‍ മറ്റൊരു റെക്കോര്‍ഡും ടീമിനെ കാത്തിരിക്കുന്നു.

Bayer Leverkusen invincible season
പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com