'നോ ഹാരി കെയ്ന്‍, നോ പ്രോബ്ലം'! നാലടിയില്‍ ജയം; കിരീടത്തിലേക്ക് അതിവേഗം അടുത്ത് ബയേണ്‍ മ്യൂണിക്ക്

ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാചിനെ 4-1നു തുരത്തി
bayern vs mönchengladbach
bayern vs mönchengladbachx
Updated on
1 min read

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാചിനെ തകര്‍ത്തു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയിട്ടും ബവേറിയന്‍സിന്റെ ഗോളടി ആഘോഷത്തിനു കുറവ് വരുത്തിയില്ല.

ലൂയീസ് ഡിയാസ്, കൊണാര്‍ഡ് ലെയ്മര്‍, ജമാല്‍ മുസിയാല, നിക്കോളാസ് ജാക്‌സന്‍ എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. മോണ്‍ചന്‍ഗ്ലാഡ്ബാചിന്റെ ആശ്വാസ ഗോള്‍ വീല്‍ മൊഹ്യ നേടി.

കളിയുടെ 55ാം മിനിറ്റില്‍ റോക്കോ റിറ്റ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മോണ്‍ചന്‍ഗ്ലാഡ്ബാച് പിന്നീടുള്ള സമയത്ത് 10 പേരുമായാണ് കളിച്ചത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അടുത്ത രണ്ട് ഗോളും വലയിലിട്ടാണ് ബയേണ്‍ ജയിച്ചു കയറിയത്.

bayern vs mönchengladbach
ഒന്നിനെതിരെ 3 ഗോളുകള്‍; വൂള്‍വ്‌സിനെ തുരത്തി ലിവര്‍പൂള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍

കളിയുടെ 33ാം മിനിറ്റില്‍ ഡിയാസാണ് ലീഡ് സമ്മാനിച്ചത്. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെയ്മര്‍ രണ്ടാം ഗോളും വലയിലാക്കി.

രണ്ടാം പകുതി തുടങ്ങി 57ാം മിനിറ്റില്‍ ബയേണിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജമാല്‍ മുസിയാല പിഴവില്ലാതെ പന്ത് വലയിലാക്കി. 79ാം മിനിറ്റില്‍ ജാക്‌സനും ഗോള്‍ നേടി പട്ടിക തികച്ചു.

ജയത്തോടെ 25 കളിയില്‍ 66 പോയിന്റുമായി ബയേണ്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 24 കളിയില്‍ 52 പോയിന്റ്. ഇരു ടീമുകളും തമ്മില്‍ നിലവില്‍ 14 പോയിന്റ് വ്യത്യാസം.

bayern vs mönchengladbach
'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ
Summary

bayern vs mönchengladbach: Bayern Munich cruised to a 4-1 win over a struggling Borussia Moenchengladbach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com