ഇന്ത്യ 445ന് പുറത്ത്; അതിവേഗ തുടക്കവുമായി ഇംഗ്ലണ്ട്, ബെന്‍ ഡുക്കറ്റിന് അര്‍ധ സെഞ്ച്വറി

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികള്‍ ഇന്ത്യക്ക് കരുത്തായി
ധ്രുവ് ജുറേല്‍
ധ്രുവ് ജുറേല്‍പിടിഐ
Updated on
1 min read

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 445 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. വാലറ്റത്ത് ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി.

മറുപടി തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നു. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍.

ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് തകര്‍ത്തടിച്ചു അര്‍ധ സെഞ്ച്വറി നേടി. താരം 14 ഫോറുകള്‍ സഹിതം 57 പന്തില്‍ 69 റണ്‍സെന്ന നിലയില്‍ മുന്നേറുന്നു.

15 റണ്‍സെടുത്ത സഹ ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ ആര്‍ അശ്വിന്‍ മടക്കി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 89 റണ്‍സ് ചേര്‍ത്തു. ഒലി പോപ്പാണ് ഡുക്കറ്റിനൊപ്പം ക്രീസില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ടോം ഹാര്‍ട്‌ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ധ്രുവ് ജുറേല്‍
അശ്വിനും ജഡേജയും പിച്ചിന് നടുവിലൂടെ ഓടി; ബാറ്റിങ് തുടങ്ങും മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com