വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ചഹലും സുന്ദറും, 176 റണ്‍സിന് പുറത്ത്‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ഔട്ടായി
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
Updated on
1 min read

അഹമ്മദാബാദ്: വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനം ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 177 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ഔട്ടായി. 

57 റണ്‍സ് നേടിയ ഹോള്‍ഡറിന്റെ ഇന്നിങ്‌സ് ആണ് വെസ്റ്റ് ഇന്‍ഡീസിനെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 71 പന്തില്‍ നിന്ന് നാല് സിക്‌സിന്റെ അകമ്പടിയോടെയായിരുന്നു ഹോള്‍ഡറുടെ കളി. ഫാബിയാന്‍ അലനൊപ്പം ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്താന്‍ ഹോള്‍ഡറിനായി. ഇതാണ് വിന്‍ഡിസ് സ്‌കോര്‍ 150 കടത്തിയത്. 

മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്

നാല് വിക്കറ്റ് വീഴ്ത്തിയ ചഹലും മൂന്ന് വിക്കറ്റ് വീഴ്ത്തി വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയുമാണ് വിന്‍ഡിസ് ഇന്നിങ്‌സ് തകര്‍ത്തിട്ടത്. എട്ട് റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ മടക്കി മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 

പിന്നാലെ തന്റെ മൂന്നാമത്തെ ഓവറില്‍ രണ്ട് വട്ടമാണ് വാഷിങ്ടണ്‍ സുന്ദര്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രഹരിച്ചത്. ഇതോടെ 453 എന്ന നിലയിലേക്ക് വിന്‍ഡിസ് വീണു.കരകയറാന്‍ വിന്‍ഡിസ് ശ്രമിക്കുമ്പോള്‍ ചഹലിന്റെ ഇരട്ട പ്രഹരം. 12 റണ്‍സ് എടുത്ത ബ്രന്‍ഡന്‍ കിങ്ങിനെ വാഷിങ്ടണ്‍ സുന്ദര്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ ഡാരന്‍ ബ്രാവോയെ സുന്ദര്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.

പൊള്ളാര്‍ഡിനെ ചഹല്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി

ബ്രൂക്‌സിനൊപ്പം നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ നികോളാസ് പൂരന്‍ ശ്രമിച്ചപ്പോള്‍ ചഹലിന്റെ പ്രഹരം എത്തി. 18 റണ്‍സ് എടുത്ത പൂരനെ ചഹല്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ പൊള്ളാര്‍ഡിനെ ചഹല്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി.ഇതിന് ശേഷമാണ് ഫാബിയാന്‍ അലനും ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡിസ് ഇന്നിങ്‌സിനെ മാന്യമായ സ്‌കോറിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. 

എന്നാല്‍ അര്‍ധ ശതകം പിന്നിട്ട ഹോള്‍ഡറെ പ്രസിദ്ധ് കൃഷ്ണ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു. ഫാബിയാനെ വാഷിങ്ടണ്‍ സുന്ദറും അവസാന വിക്കറ്റായി അല്‍സാരി ജോസിനെ ചഹലും മടക്കിയതോടെ വിന്‍ഡിസ് ഇന്നിങ്‌സിന് തിരശീല വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com