കോഹ്‌ലി ഫോമില്‍! അര്‍ധ സെഞ്ച്വറി; വിജയം ലക്ഷ്യമിട്ട് കരുതലോടെ ഇന്ത്യ

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ പുറത്ത്
Virat Kohli keeps India
വിരാട് കോഹ്‍ലിയുടെ ബാറ്റിങ്എപി
Updated on
1 min read

ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ ജയത്തിലേക്ക് കരുതലോടെ നീങ്ങുന്നു. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. താരം ഫോമിലേക്കെത്തിയത് ഇന്ത്യക്ക് ബോണസായി. 242 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പുറത്തായത്.

വിരാട് കോഹ്‌ലി നിലവില്‍ 65 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ശ്രേയസ് 34 റണ്‍സുമായി കൂട്ടു നില്‍ക്കുന്നു. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലാണ്.

രോഹിത് 15 പന്തില്‍ 3 ഫോറും ഒരു സിക്സും പറത്തി മിന്നല്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ താരത്തെ ഷഹീന്‍ ഷാ അഫ്രീദി ബൗള്‍ഡാക്കി.

രണ്ടാം വിക്കറ്റായി ഗില്ലിനെയാണ് നഷ്ടമായത്. അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 52 പന്തില്‍ 7 ഫോറുകള്‍ സഹിതം 46 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് വിചാരിച്ച പോലെ റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. അമിത പ്രതിരോധത്തിലൂന്നിയ മുന്‍നിര ബാറ്റിങ് നിരയുടെ പ്രകടനം അവരെ ചതിച്ചു. അവര്‍ 49.4 ഓവറില്‍ 241 റണ്‍സിനു പുറത്തായി. ഖുഷ്ദില്‍ ഷായുടെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് അവരെ നയിച്ചത്. താരം 2 സിക്‌സുകള്‍ സഹിതം താരം 38 റണ്‍സെടുത്തു മടങ്ങി.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രണ്ട് പേര്‍ റണ്ണൗട്ടായി.

പാക് നിരയില്‍ സൗദ് ഷക്കീല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സ് കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com