ഉത്തേജക മരുന്നടിച്ച് ചൈനീസ് താരങ്ങള്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടി! വിവാദം

പരിശോധനാ ഫലം പോസിറ്റീവായിട്ടും വാഡ മത്സരിക്കാന്‍ അനുമതി നല്‍കി
23 Chinese swimmers tested positive
പ്രതീകാത്മകംട്വിറ്റര്‍
Updated on
1 min read

ബെയ്ജിങ്: 2020ലെ ടോക്യോ ഒളിംപിക്‌സിനു തൊട്ടു മുന്‍പ് 23 ചൈനീസ് നീന്തല്‍ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഈ താരങ്ങള്‍ക്ക് വിലക്കില്ലാതെ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചെന്നു വെളിപ്പെടുത്തല്‍. ഫലം പോസിറ്റീവായിട്ടും ചൈനീസ് അധികൃതരുടെ മറുപടിയില്‍ തൃപ്തി രേഖപ്പെടുത്തി ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയെന്നും വെളിപ്പെടുത്തലുണ്ട്. നാല് വര്‍ഷത്തെ വിലക്കടക്കം താരങ്ങള്‍ക്ക് ശിക്ഷ ലഭിക്കേണ്ട സംഭവത്തിലാണ് വെളിപ്പെടുത്തല്‍

23 താരങ്ങളുടെ പരിശോധനാ ഫലം പുറത്തു വന്നപ്പോള്‍ ഇവരുടെ ശരീരത്തില്‍ നിരോധിത മരുന്നായ ട്രൈമെറ്റാസിഡിന്റെ അംശങ്ങള്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ചൈനീസ് അധികൃതര്‍ നല്‍കിയ മറുപടിയോടു യോജിപ്പ് രേഖപ്പെടുത്തിയാണ് താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത്.

വിഷയത്തില്‍ വാഡയേയും ചൈനയേയും വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. മത്സരത്തില്‍ ജയിക്കാന്‍ 23 ചൈനീസ് താരങ്ങള്‍ ഉത്തേജക മരുന്നു ഉപയോഗിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നു യുഎസ് ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ നടുത്തുന്നവര്‍ക്കെതിരെ നടപടി വേണം. വിഷയത്തിന്റെ ഉത്തരവാദിത്വം വാഡയും ചൈനയും ഏറ്റെടുക്കണമെന്നും യുഎസ് ഉത്തേജക വിരുദ്ധ ഏജന്‍സി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രൈമെറ്റാസിഡിനെന്നും ഇത് ഉത്തേജക മരുന്നല്ലെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. മരുന്ന് മായം ചേര്‍ന്നതാണ് ഫലം പോസിറ്റീവ് ആയി വരാന്‍ കാരണമെന്നും ചൈനീസ് അധികൃതര്‍ വാഡയ്ക്ക് മറുപടി നല്‍കിയിരുന്നു. ഈ മറുപടികളിലാണ് വാഡ തൃപ്തി രേഖപ്പെടുത്തിയത്.

വിഷയം വിവാദമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നു ചൈനീസ് ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റപ്പെടുത്തി. താരങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളാണെന്നു അന്നു വ്യക്തമാക്കിയിരുന്നു. മരുന്നിലെ മായമാണ് ഫലം പോസിറ്റീവാകാന്‍ കാരണമെന്നും ചൈനീസ് അധികൃതര്‍ ആവര്‍ത്തിച്ചു. എല്ലാ നിലയ്ക്കും ചൈന അന്വേഷണം നടത്തിയ ശേഷമാണ് വാഡയ്ക്ക് മറുപടി നല്‍കിയത്. ഇക്കാര്യം വാഡ, വേള്‍ഡ് അക്വാറ്റിക്‌സ് അധികൃതരെ അറിയിച്ചിരുന്നു. തങ്ങളുടെ വാദങ്ങളോടു ഇരു ബോഡികളും യോജിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

മരുന്നില്‍ മായമുണ്ടായിരുന്നോ എന്നു തെളിയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വാഡയുടെ മറുപടി. അതിനാലാണ് ചൈനീസ് അധികൃതരുടെ മറുപടി അംഗീകരിച്ച് താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുവാദം നല്‍കിയതെന്നും വാഡ അധികൃതര്‍ പറയുന്നു.

30 അംഗ നീന്തല്‍ സംഘമാണ് ടോക്യോ ഒളിംപിക്‌സില്‍ ചൈനയ്ക്കായി മത്സരിച്ചത്. മൂന്ന് സ്വര്‍ണമടക്കം ടീം ആറ് മെഡലുകള്‍ നേടി.

23 Chinese swimmers tested positive
ടി20 ലോകകപ്പിലും 'നന്ദിനി പാല്‍'- സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ സ്‌പോണ്‍സര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minnal Magic Liquor
VEENA GEORGE
Trump meets Chinese President Xi at Zhongnanhai leadership compound
Yashasvi Jaiswal,Shafali Verma
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com