ദുലീപ് ട്രോഫി; ദക്ഷിണ മേഖല- മധ്യ മേഖല ഫൈനല്‍

കലാശപ്പോരാട്ടം ഈ മാസം 11 മുതല്‍
Skipper Rajat Patidar and Danish Malewar piled on the runs
Duleep Trophyx
Updated on
1 min read

ബംഗളൂരു: ദുലീപ് ട്രോഫി പോരാട്ടത്തിന്റെ ഫൈനലില്‍ ദക്ഷിണ മേഖല- മധ്യ മേഖലയുമായി ഏറ്റുമുട്ടും. സെമിയില്‍ ദക്ഷിണ മേഖല- ഉത്തര മേഖലയേയും മധ്യ മേഖല- പശ്ചിമ മേഖലയേയും പിന്നിലാക്കിയാണ് ഫൈനലുറപ്പിച്ചത്. ഇരു മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡ് ബലത്തിലാണ് ദക്ഷിണ മേഖലയും മധ്യ മേഖലയും ഫൈനലുറപ്പിച്ചത്. ഈ മാസം 11 മുതലാണ് ഫൈനല്‍ പോരാട്ടം.

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ദക്ഷിണ മേഖലയെ നയിക്കുന്നത്. ഉത്തര മേഖലയ്‌ക്കെതിരായ സെമിയില്‍ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണ മേഖല 536 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ്. ഉത്തര മേഖല ഒന്നാം ഇന്നിങ്‌സില്‍ 361 റണ്‍സിനു പുറത്തായി.

ദക്ഷിണ മേഖലയ്ക്കായി നരായണ്‍ ജഗദീശന്‍ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി (197) നേടി. 3 റണ്‍സിനാണ് താരത്തിനു ഇരട്ട ശതകം നഷ്ടമായത്. രണ്ടാം ഇന്നിങ്‌സിലും താരം തിളങ്ങി. പുറത്താകാതെ 52 റണ്‍സ് ജഗദീശന്‍ സ്വന്തമാക്കി.

Skipper Rajat Patidar and Danish Malewar piled on the runs
അമ്പെയ്ത്തില്‍ പുതു ചരിത്രമെഴുതി ഇന്ത്യ; പുരുഷ കോംപൗണ്ടില്‍ ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം

രണ്ടാം സെമിയില്‍ പശ്ചിമ മേഖല ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സെടുത്തപ്പോള്‍ മധ്യ മേഖല ഒന്നാം ഇന്നിങ്‌സില്‍ 600 റണ്‍സ് കണ്ടെത്തി. പശ്ചിമ മേഖല രണ്ടാം ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിഞ്ഞു.

ഒന്നാം ഇന്നിങ്‌സില്‍ പശ്ചിമ മേഖലയ്ക്കായി ഋതുരാജ് ഗെയ്ക്‌വാദ് സെഞ്ച്വറി (184) നേടിയിരുന്നു. ടീമിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്കു തിളങ്ങാനായില്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ രജത് പടിദാറാണ് മധ്യ മേഖലയെ നയിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്റേതടക്കം ആറ് താരങ്ങളുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് മധ്യമേഖല 600 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി ലീഡ് സ്വന്തമാക്കിയത്.

Skipper Rajat Patidar and Danish Malewar piled on the runs
സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഇല്ല? ഏഷ്യാ കപ്പിലെ ആദ്യ കളിയില്‍ ജിതേഷ് ശര്‍മ
Summary

Duleep Trophy: semifinal matches taking place between South Zone vs North Zone and West Zone vs Central Zone in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com