വിജയിക്കണം, കരുതലോടെ തുടങ്ങി ഓസ്‌ട്രേലിയ

ആദ്യ ദിനത്തില്‍ തന്നെ 398 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യാനുള്ള അമ്പരപ്പിക്കുന്ന തീരുമാനം ഇംഗ്ലണ്ടിനു തിരിച്ചടിയായി മാറുമോ എന്നാണ് അറിയേണ്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയത്തിലേക്ക് ഓസ്‌ട്രേലിയ പൊരുതുന്നു. ഇംഗ്ലണ്ട് മുന്നില്‍ വച്ച 281 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന അവര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയില്‍. 

22 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 26 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍. ആദ്യ ദിനത്തില്‍ തന്നെ 398 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യാനുള്ള അമ്പരപ്പിക്കുന്ന തീരുമാനം ഇംഗ്ലണ്ടിനു തിരിച്ചടിയായി മാറുമോ എന്നാണ് അറിയേണ്ടത്. പത്ത് വിക്കറ്റുകളും നാളെ ഒരു ദിവസവും മുന്നിലിരിക്കെ ഓസീസിന് ഇനി വേണ്ടത് 231 റൺസ്.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 273 റണ്‍സാണ് കണ്ടെത്തിയത്. ബാസ്‌ബോള്‍ തന്ത്രം പൊളിഞ്ഞോ എന്നതായിരിക്കും തോറ്റാല്‍ ഇംഗ്ലണ്ടിന്റെ മുഖ്യ ആലോചനാ വിഷയം. 

ക്ഷണത്തില്‍ റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രമം. അതു പൂര്‍ണമായി വിജയം കണ്ടില്ല. 46 റണ്‍സ് വീതം എടുത്ത ജോ റൂട്ട്, ഹാരി ബ്രൂക്, 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ പൊരുതിയെങ്കിലും അര്‍ധ സെഞ്ച്വറിക്കരികെ മൂന്ന് പേരും വീണു. 

ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക് ക്രൗളി ഏഴ് റണ്‍സിലും ബെന്‍ ഡുക്കറ്റ് 19 റണ്‍സിലും പുറത്തായി. ഒല്ലി പോപ് (14), ജോണി ബെയര്‍സ്‌റ്റോ (20), മൊയീന്‍ അലി (19), ഒല്ലി റോബിന്‍സന്‍ (27), ജെയിംസ് ആന്‍ഡേഴ്‌സന്‍ (12) എന്നിവരാണ് പുറത്തായത്. പത്ത് റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകാതെ നിന്നു. 

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. 

ആദ്യ രണ്ട് ദിവസം ബാറ്റര്‍മാരെ സഹായിച്ച എഡ്ജ്ബാസ്റ്റണിലെ പിച്ച് മൂന്നാം ദിനത്തില്‍ ബൗളര്‍മാര്‍ക്കൊപ്പം നിന്നു. ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും ഇരു ടീമിലെ ബൗളര്‍മാരും ചേര്‍ന്നു 33 ഓവറില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍. വിട്ടുകൊടുത്തത് വെറും 103 റണ്‍സ്. 

ആഷസ് പോരാട്ടത്തില്‍ നേരിയ ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 273 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 386 റണ്‍സ് നേടി. ഏഴ് റണ്‍സ് ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com