

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി വക്കില്‍ വീണ് രവീന്ദ്ര ജഡേജ. അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരം 89 റണ്‍സില്‍ പുറത്തായി. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗില്ലിനൊപ്പം 203 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയാണ് ജഡേജ മടങ്ങിയത്. 137 പന്തുകള്‍ നേരിട്ട് 10 ഫോറും ഒരു സിക്‌സും സഹിതം ജഡേജ 89 റണ്‍സെടുത്തു.
ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയില്‍. ശുഭ്മാന്‍ ഗില്‍ 168 റണ്‍സുമായും വാഷിങ്ടന്‍ സുന്ദര്‍ 1 റണ്ണുമായും ക്രീസില്‍.
മികച്ച ലീഡിനായി രണ്ടാം ദിനം കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലം ജഡേജ അതിവേഗം സ്‌കോര്‍ ചെയ്തു. ഒപ്പം ഗില്ലും കൂടിയതോടെ ഇന്ത്യ രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ 400 കടന്നു. പിന്നാലെയാണ് ജഡേജ മടങ്ങിയത്. താരത്തെ ജോഷ് ടോംഗാണ് മടക്കിയത്.
നേരത്തെ നായകനായ ശേഷം തുടരെ രണ്ടാം ടെസ്റ്റിലും ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയടിച്ചു. താരത്തിന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 199 പന്തില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടം.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി വക്കില്‍ വീണു. ജയ്‌സ്വാള്‍ 107 പന്തില്‍ 13 ഫോറുകളോടെ 87 റണ്‍സെടുത്താണ് പുറത്തായത്. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്‌സ്വാള്‍ പുറത്തായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), ഋഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കര്‍സ്, ഷൊയ്ബ് ബഷീര്‍, ജോഷ് ടോംഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
England vs India: Ravindra Jadeja falls agonisingly short of a century, dismissed for a well-made 89. It took a brute of a delivery from Josh Tongue to break the superb partnership.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates