ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടി; ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍

ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപിന്റെ പതിനാറാം ഓവറിലെ റിവേഴ്‌സ് സിങ് ചൂണ്ടിക്കാട്ടിയാണ് ഹഖിന്റെ ആരോപണം.
Ex-Pakistan captain Inzamam-ul-Haq alleges India tampered with the ball
ഇന്‍സമാം ഉള്‍ ഹഖ്, ഫയൽഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപിന്റെ പതിനാറാം ഓവറിലെ റിവേഴ്‌സ് സിങ് ചൂണ്ടിക്കാട്ടിയാണ് ഹഖിന്റെ ആരോപണം.

മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നിരുന്നു. തോറ്റ ഓസ്‌ട്രേലിയ സെമി കാണാതെ പിന്നീട് പുറത്തായി. മത്സരത്തിന്റെ പതിനാറാം ഓവറില്‍ തന്റെ രണ്ടാം സ്‌പെല്ലിനായി എത്തിയ അര്‍ഷ്ദീപ് റിവേഴ്‌സ് സ്വിങ് കണ്ടെത്തിയിരുന്നു. പഴയ പന്തിലാണ് സാധാരണ ഗതിയില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുകയെന്ന് ഇന്‍സമാം ചൂണ്ടിക്കാട്ടി. ഒരു ട്വന്റി20 ഇന്നിങ്‌സിന് വെറും 20 ഓവര്‍ മാത്രമാണ് ദൈര്‍ഘ്യമെന്നിരിക്കെ, താരതമ്യേന പുതിയ പന്തില്‍ ഇന്ത്യന്‍ താരം എങ്ങനെയാണ് റിവേഴ്‌സ് സ്വിങ് കണ്ടെത്തുകയെന്നാണ് ഇന്‍സമാമിന്റെ ചോദ്യം.

പന്ത്രണ്ടാം ഓവറിലും പതിമുന്നാം ഓവറിലും പന്തിന് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നോ? അര്‍ഷ്ദീപ് പന്തെറിയാന്‍ എത്തിയപ്പോള്‍ത്തന്നെ റിവേഴ്‌സ് സ്വിങ് ലഭിച്ചു. ഇത്തരം കാര്യങ്ങളില്‍ അംപയര്‍മാര്‍ കണ്ണു തുറന്നുവയ്ക്കണമെന്നും ഒരുപാകിസ്ഥാന്‍ ടിവി ചാനല്‍ പരിപാടിക്കിയെ ഇന്‍സമാം പറഞ്ഞു. പാകിസ്ഥാന്‍ താരങ്ങളാണ് ഇതു ചെയ്തതെങ്കില്‍ എന്തായിരിക്കും ബഹളം. എന്താണ് റിവേഴ്‌സ് സ്വിങ് എന്ന് നമുക്കെല്ലാം അറിയാം. അര്‍ഷ്ദീപിനേപ്പോലെ ഒരു താരത്തിന് 16ാം ഓവറില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കണമെങ്കില്‍ ആ പന്തില്‍ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ് ഇന്‍സമാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മത്സരത്തില്‍ 37 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് മൂന്നും കുല്‍ദീപ് 24 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റുകളും നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. 41 പന്തില്‍ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

Ex-Pakistan captain Inzamam-ul-Haq alleges India tampered with the ball
അസാമാന്യ ബാറ്റിങ് പ്രകടനങ്ങള്‍, പിടിച്ചുകുലുക്കിയ വിവാദങ്ങള്‍! ഓസീസ് പടിയിറങ്ങി വാര്‍ണര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com