

മുംബൈ: രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കി തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസ് നടപടി ഉൾക്കൊള്ളാൻ ഇതുവരെ ആരാധകർക്ക് സാധിച്ചിട്ടില്ല. ഹർദികിനെതിരെ അതിന്റെ പ്രതിഷേധവും ആരാധകർ തുറന്നു പ്രകടിപ്പിക്കുന്നു. ഗ്രൗണ്ടിലൂടെ നായ ഓടിയപ്പോൾ ഹർദികിന്റെ പേര് പറഞ്ഞാണ് നായയുടെ ഓട്ടത്തെ ആരാധകർ കഴിഞ്ഞ ദിവസം പ്രോത്സാഹിപ്പിച്ചത്.
ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടാനിറങ്ങുമ്പോൾ മുംബൈ നായകനെതിരെ ആരാധകർ കൂക്കിയാലോ, ചീത്ത വിളിച്ചാലോ പൊലീസ് കേസാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു തീരുമാനവുമില്ലെന്നു വ്യക്തമാക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.
ഇന്ന് സ്വന്തം മൈതനത്ത് ആരാധകർ പരസ്യമായി പ്രതിഷേധിക്കുമോ എന്ന ആശങ്ക മുംബൈ ഇന്ത്യൻസ് ടീമിനുണ്ട്. ഇതു തടയാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രതികരണങ്ങൾ അതിരു വിട്ടാൽ പൊലീസിനെ ഇറക്കി നേരിടുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രചരിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇല്ലെന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. ആരാധകരുടെ പ്രതികരണൾ അതിരുവിട്ടാൽ ബിസിസിഐ ചട്ടങ്ങൾ പാലിച്ചു മാത്രമേ നടപടിയുണ്ടാകു. ഐപിഎൽ പോരാട്ടത്തിനും മറ്റ് ആഭ്യന്തര മത്സരങ്ങൾക്കുമെല്ലാം ഒരു നിയമമാണ്. ഐപിഎൽ പോരാട്ടത്തിനു പ്രത്യേക നിയമമില്ലെന്നും അസോസിയേഷൻ പറയുന്നു.
തുടരെ രണ്ട് മത്സരങ്ങൾ തോറ്റാണ് മുംബൈ നിൽക്കുന്നത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ടീം. ഇന്നും തോറ്റാൽ ഹർദികിന്റെ ക്യാപ്റ്റൻസിയും ചോദ്യ ചിഹ്നത്തിലാകും. അതിനാൽ ടീമിനു ജയം അനിവാര്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates