'ഇഷ്ടം മെസിയോടും അർജന്റീനയോടും തന്നെ; എങ്കിലും, ഇത്തവണ ഞാൻ റൊണാൾഡോയ്ക്കൊപ്പം'

തുടരെ ഏഴാം ലോകകപ്പ് നേരിൽ കാണാൻ ഒരുങ്ങി ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ
India great IM Vijayan, Ronaldhino
ഐഎം വിജയനും റൊണാള്‍ഡീഞ്ഞോയും I M Vijayanപിടിഐ
Updated on
2 min read

ലയാളികളെ സംബന്ധിച്ച് ഫുട്ബോൾ എന്നു പറയുമ്പോൾ ആദ്യം തന്നെ മനസിലെത്തുക ഇതിഹാസ താരവും മുൻ ഇന്ത്യൻ നായകനും കറുത്ത മുത്ത് എന്നറിയപ്പെടുകയും ചെയ്ത ഐഎം വിജയനാണ്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പണ്ട് കപ്പലണ്ടി വിറ്റു നടന്ന പയ്യൻ പിൽക്കാലത്ത് ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന മനുഷ്യരുടെ ആത്മാവിനെ തന്റെ കാൽപന്ത് മാന്ത്രികതയിൽ സഞ്ചരിപ്പിച്ചതിന്റെ ചരിത്രം കൂടിയാണ് വിജയന്റെ ജീവിതം. പല തലമുറകൾക്ക് പ്രചോദനം നൽകിയ വിജയൻ തുടരെ ഏഴാം തവണയും ഫിഫ ലോകകപ്പ് നേരിൽ കാണാൻ അമേരിക്കയ്ക്ക് പറന്നു കഴിഞ്ഞു.

വിജയനും അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും വ്യവസായിയുമായ ഗോപു നന്ദിലത്തുമാണ് അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി അരങ്ങേറുന്ന ലോകകപ്പ് നേരിൽ കാണാന‍ായി പോകുന്നത്. 2002 മുതൽ എല്ലാ ലോകകപ്പ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നേരിൽ കണ്ട ആളാണ് വിജയൻ.

ഏഴാം ലോകകപ്പ്

'അതെ, ജൂലൈ 8 ന് ഞാൻ യുഎസിലേക്ക് പറക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ നാല് വർഷത്തിലും ചെയ്യുന്നതുപോലെ സെമി ഫൈനലും ഫൈനലും ഞങ്ങൾ കാണും. തുടർച്ചയായി ഞാൻ പങ്കെടുക്കുന്ന ഏഴാമത്തെ ലോകകപ്പാണിത്. എല്ലാ സമയത്തും, ഗോപു ചേട്ടൻ, ചന്ദ്രൻ നന്ദിലത്ത്, അവരുടെ മാനേജർ സുബൈർ എന്നിവരോടൊപ്പം ഞാൻ യാത്ര ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് അധികം ആളുകൾക്ക്, തീർച്ചയായും അധികം ഫുട്ബോൾ കളിക്കാർക്ക്, തുടർച്ചയായ ഏഴ് ലോകകപ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇത് വളരെ അപൂർവമാണെന്ന് ഞാൻ വിശ്വസിക്കുന്നു.'

'ഇത്തവണ ടിക്കറ്റ് വില വളരെ കൂടുതലായതിനാൽ പലരും യാത്ര ഒഴിവാക്കിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. യുഎസ് വിസ ലഭിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. ഫിഫ മാച്ച് ടിക്കറ്റുകൾ നേടുന്നതും ബുദ്ധിമുട്ടാണ്. കേരളത്തിൽ നിന്ന് എനിക്കറിയാവുന്ന കുറച്ച് ആളുകൾ മാത്രമേ ഈ വർഷം യാത്ര ചെയ്യുന്നുള്ളൂ. കഴിഞ്ഞ ആഴ്ച, ഞാൻ ചില മലയാളി സുഹൃത്തുക്കളോടൊപ്പം യുഎസിലായിരുന്നു. ഉയർന്ന ടിക്കറ്റ് നിരക്കിൽ അവിടെയുള്ളവർ പോലും നിരാശരാണ്.'

'2002ലെ കൊറിയ- ജപ്പാൻ ലോകകപ്പാണ് ഞാൻ ആദ്യമായി നേരിൽ കണ്ടത്. ആ വർഷം ബ്രസീൽ അവരുടെ അഞ്ചാമത്തെ കിരീടം ഉയർത്തുന്നത് ഞങ്ങൾ കണ്ടു. രണ്ട് ടീമുകളും (ജർമ്മനിയും ബ്രസീലും) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഫുവിന്റെ നേതൃത്വത്തിൽ റോബർട്ടോ കാർലോസ്, റൊണാൾഡീഞ്ഞോ, റിവാൾഡോ, റൊണാൾഡോ തുടങ്ങിയ താരങ്ങൾ ബ്രസീലിൽ ഉണ്ടായിരുന്നു. അവർ വളരെ മികച്ചവരായിരുന്നു. ബ്രസീൽ 2-0 ന് വിജയിച്ചു. റൊണാൾഡോ രണ്ട് ഗോളുകളും നേടി.'

India great IM Vijayan, Ronaldhino
ഒലീസെ മാജിക്കിൽ ഫ്രാൻസ്; ജയിച്ചു കയറി ലാ റോജകൾ; നാടകാന്തം ഓറഞ്ച് പട; ജയത്തോടെ വമ്പൻമാർ ലോകകപ്പിന്

ലോകകപ്പ് അനുഭവങ്ങൾ

'സ്റ്റേഡിയത്തിനുള്ളിൽ ഒരു ലോകകപ്പ് മത്സരം കാണുന്നത് തീർച്ചയായും ഒരു സവിശേഷമായ അനുഭവമാണ്. എല്ലാ ആർപ്പുവിളികൾ നിറഞ്ഞ ഒരു സ്‌പോർടി ട്രാൻസ് പോലെയുള്ള അനുഭവം. നേരിൽ കണ്ട എല്ലാ ലോകകപ്പുകളും ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്.

എന്റെ ഏറ്റവും ഉജ്ജ്വലമായ ഓർമ്മകളിൽ ഒന്ന് 2014 ലെ ബ്രസീൽ ലോകകപ്പിലാണ്. ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലോകകപ്പായിരുന്നു അത്. ശരിക്കും ഒരു കാർണിവൽ പോലെ. ബ്രസീൽ- ജർമ്മനി സെമി ഫൈനലിന് മുൻപ് ഞങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് ഏകദേശം 5 കിലോമീറ്റർ നടക്കേണ്ടി വന്നു. തെരുവുകൾ തോറും ആളുകൾ ആഘോഷത്തിലായിരുന്നു. സംഗീതം, നൃത്തം, പാട്ട്, ആരാധകർ ഞങ്ങളുടെ ചുറ്റും ആഘോഷിക്കുന്നതിനാൽ 5 കിലോമീറ്റർ നടത്തത്തിൽ ഒട്ടും ക്ഷീണം തോന്നിയില്ല. എന്റെ പ്രിയപ്പെട്ട ലോകകപ്പ് അനുഭവങ്ങളിൽ ഒന്നായിരുന്നു ആ ദിവസം.'

ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പുയർത്തട്ടെ

'ഈ വർഷം എല്ലാ ടീമുകളും ശക്തരാണ്. 48 ടീമുകൾ പങ്കെടുക്കുന്നു. അർജന്റീന എന്റെ പ്രിയപ്പെട്ട ടീമാണെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് ഉയർത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മെസി ഇതിനകം ഒന്ന് നേടിയിട്ടുണ്ട്. നമ്മളിൽ പലരും ആഗ്രഹിച്ചത്. ഇനി റൊണാൾഡോയും ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണുന്നത് വളരെ സന്തോഷം നൽകും.'

India great IM Vijayan, Ronaldhino
'ട്രിയോണ്ട' ആള് ജപ്പാനാണ്, ഉരുളാനും പറക്കാനും ​ഗോൾ ആകാനും ഫുൾ ചാർജ് വേണം! ലോകകപ്പിലെ 'പന്ത് വിശേഷം'

മറോഡണയുടെ കളി കണ്ട് അർജന്റീന ആരാധകനായി

'1986 വരെ ഞാൻ വലിയ ബ്രസീൽ ആരാധകനായിരുന്നു. ജൂൺ 22ന് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ എനിക്ക് വെറും 17 വയസായിരുന്നു. ലോകമെമ്പാടുമുള്ള എണ്ണമറ്റ ആരാധകരെപ്പോലെ, ആ ചരിത്ര മത്സരം എന്നെ അർജന്റീനയുടെ കടുത്ത ആരാധകനാക്കി മാറ്റി. ഞാൻ ഡീഗോ മറഡോണയുടെ അരാധകനായി. ഇപ്പോഴും ആ അർജന്റീന ഭ്രമം മാറിയിട്ടില്ല.'

'മറഡോണയ്ക്കൊപ്പം പന്ത് തട്ടിയത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമായിരുന്നു. മറഡോണ എനിക്ക് ഒരു ദൈവത്തെപ്പോലെയാണ്. ഞാൻ ഇത് മുൻപും പറഞ്ഞിട്ടുണ്ട്. ഒരു ലോകകപ്പിൽ കളിക്കുന്ന ഫീലാണ് അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങളിൽ എനിക്ക് കിട്ടിയത്.'

'കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഇതിഹാസങ്ങളുടെ മത്സരത്തിൽ റൊണാൾഡീഞ്ഞോ, റൊണാൾഡോ, കഫു തുടങ്ങിയ ബ്രസീലിയൻ ഇതിഹാസങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ വർഷം കേരളത്തിൽ ബ്രസീലിയൻ ഇതിഹാസങ്ങൾക്കൊപ്പം അത്തരമൊരു പരിപാടി ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.'

അവിസ്മരണീയം ഖത്തർ

'ഏറെ പ്രിയപ്പെട്ട ലോകകപ്പ് എന്ന ചോദ്യത്തിനു ഉത്തരം പറയുക കടുപ്പമേറിയ കാര്യമാണ്. പക്ഷേ ഞാൻ ഖത്തർ 2022 തിരഞ്ഞെടുക്കും. ടൂർണമെന്റ് മനോഹരമായി സംഘടിപ്പിച്ചു. ഞാൻ പങ്കെടുത്ത ഏറ്റവും അവിസ്മരണീയമായ ലോകകപ്പായിരുന്നു അത്. മിക്കവാറും എല്ലാ മത്സരങ്ങളും കാണാൻ എനിക്ക് കഴിഞ്ഞു. മെസിയുടെ നേതൃത്വത്തിൽ അർജന്റീന കിരീടം നേടിയത് അതിനെ കൂടുതൽ സവിശേഷമാക്കി. എന്തൊരു നിമിഷമായിരുന്നു അത്!'

India great IM Vijayan, Ronaldhino
'ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങി; പാഡ് മാറ്റാനായി ​ഗ്രൗണ്ട് വിടാൻ അംപയറോട് അനുവാദം ചോദിച്ചു; ​മത്സരം തടസപ്പെട്ടു'; സ്മൃതി മന്ധാന
Summary

football legend I M Vijayan, who is gearing up for his seventh consecutive World Cup trip

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com