

ടോക്യോ: ഒളിംപിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്കും ഫ്രാൻസിനും വിജയം. ബ്രസീലിനെ ഐവറി കോസ്റ്റ് ഗോൾരഹിത സമനിലയിൽ കുരുക്കി. ഏഴ് ഗോൾ കണ്ട ത്രില്ലർ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഫ്രാൻസ് വിജയം പിടിച്ചത്.
അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തി. 52-ാം മിനിറ്റിൽ പ്രതിരോധ താരം ഫെകുണ്ടോ മെദീനയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
ദക്ഷിണാഫ്രിക്കയെ 4-3നാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആന്ദ്രെ പിയറെ ഗിഗ്നാക് നേടിയ ഹാട്രിക്ക് ഗോളുകളാണ് ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത്. തെജി സവനിയറുടെ വകയായിരുന്നു ഒരു ഗോൾ. ടെബൊഹൊ മൊകെയ്‌ന, എവിഡൻസ് മക്‌ഗോപ, കൊബമെലൊ കൊടിസാങ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ സ്പെയിനും വിജയം പിടിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് സ്പാനിഷ് സംഘം ഓസ്ട്രേലിയയെ വീഴ്ത്തി. മികേൽ ഒയാർസ്ബെലാണ് സ്പെയിനിനായി വല ചലിപ്പിച്ചത്. 81ാം മിനിറ്റിലായിരുന്നു ഗോൾ. ആദ്യ മത്സരത്തിൽ അർജന്റീനയെ ഞെട്ടിച്ച ഓസ്ട്രേലിയക്ക് പക്ഷേ രണ്ടാം പോരിൽ പിഴച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates