'റെഡ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കണം, ഗംഭീര്‍ രഞ്ജി ടീമിനെ പരിശീലിപ്പിക്കണം'

Gambhir's coaching staff
ഗൗതം ഗംഭീര്‍എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കാണമെന്ന് ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റാന്‍ ബിസിസിഐ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോണ്ടി പനേസറുടെ പ്രതികരണം.

റെഡ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഗൗതം ഗംഭീര്‍ ഏതെങ്കിലും രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമൊണ് മോണ്ടി പനേസര്‍ പറഞ്ഞത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പനേസറിന്റെ പ്രതികരണം.

Gambhir's coaching staff
ഏകദിനത്തില്‍ പന്തിന് പകരം ഇഷാൻ കിഷൻ? ബുംറയ്ക്കും ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം

'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍ ഒരു നല്ല പരിശീലകനാണ്. കാരണം അദ്ദേഹം വിജയം നേടിയിട്ടുണ്ട്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ പരിശീലകനാകുന്നത് അദ്ദേഹത്തിന് പ്രയോജനകരമാകും. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഒരു ടീം എങ്ങനെ കെട്ടിപ്പടുക്കണം എന്നതിനെക്കുറിച്ച് രഞ്ജി ട്രോഫിയില്‍ പരിശീലനം നല്‍കിയവരുമായി അദ്ദേഹം സംസാരിക്കണം.- പനേസര്‍ എഎന്‍ഐയോട് പ്രതികരിച്ചു. നിലവില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റില്‍ ദുര്‍ബലമാണ്. മൂന്ന് മികച്ച കളിക്കാര്‍ വിരമിക്കുമ്പോള്‍, ബാക്കിയുള്ള കളിക്കാരെ തയ്യാറാക്കി നിര്‍ത്താന്‍ ബുദ്ധിമുട്ടാകുമെന്നും പനേസര്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിവുണ്ടെങ്കിലും ശുഭ്മാന്‍ ഗില്‍ ഒരു സ്വാര്‍ത്ഥനായ താരമാണെന്നും പനേസര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് കഴിവുണ്ട്. പക്ഷേ അദ്ദേഹം അലസമായ ഷോട്ടുകള്‍ കളിക്കുന്നു. വിരാട് കോലിയുടെ തീവ്രതയും ആക്രമണോത്സുകതയും എല്ലാ ഫോര്‍മാറ്റുകളിലും പ്രകടമാണ്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന് അത് ആവര്‍ത്തിക്കാന്‍ കഴിയില്ല. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന് ക്യാപ്റ്റനാകാനും കഴിയില്ല.' പനേസര്‍ പറഞ്ഞു.

Gambhir's coaching staff
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ദയനീയ തോല്‍വി; മധ്യപ്രദേശിന്റെ വിജയം 47 റണ്‍സിന്
Summary

Gautam Gambhir Told To 'Become Ranji Trophy Coach'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com