ഓപ്പണിങിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യം രോഹിത് വീണു, പിന്നാലെ ​ഗില്ലും; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം

ഓപ്പണിങിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യം രോഹിത് വീണു, പിന്നാലെ ​ഗില്ലും; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം
രോഹിത് ശർമ/ ട്വിറ്റർ
രോഹിത് ശർമ/ ട്വിറ്റർ
Updated on
1 min read

ലണ്ടന്‍: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം. ഓപണർമാരായ രോഹിത് ശർമ, ശുഭ്മാൻ ​ഗിൽ എന്നിവരാണ് പുറത്തായത്. കെയ്ൽ ജാമിസണിന്റെ പന്തിൽ ടിം സൗത്തിക്ക് ക്യാച്ച് നൽകിയാണ് ഹിറ്റ്മാൻ മടങ്ങിയത്. വാ​ഗ്നറുടെ പന്തിൽ വിക്കറ്റ് കീപ്പർ വാട്ലിങിന് പിടി നൽകിയാണ് ശുഭ്മാൻ ​ഗില്ലിന്റെ മടക്കം. 

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിൽ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്ണുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

രോഹിത് 68 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു. അതിനിടെയാണ് സൗത്തിക്ക് താരം പിടികൊടുത്തത്. ​ഗിൽ 64 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകൾ സഹിതം 28 റൺസ് കണ്ടെത്തി.

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 62 റണ്‍സില്‍ നില്‍ക്കേയാണ് രോഹിത് വീണത്. സ്കോർ ബോർഡിൽ ഒരു റൺ കൂടി ചേർത്ത് ​ഗില്ലും മടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com