'എല്ലാ ഇന്ത്യൻ ബൗളർമാരേയും ഞാൻ വെറുക്കുന്നു'; പാകിസ്ഥാൻ യുവ താരത്തിന്റെ പ്രസ്താവന; വിവാദം കത്തുന്നു

പാക് താരം ഹസൻ നവാസിനെതിരെ വ്യാപക സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം
Pakistan cricketer Hasan Nawaz
Pakistan cricketer Hasan Nawazx
Updated on
1 min read

ഇസ്ലാമബാദ്: ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നുവെന്നു പാകിസ്ഥാൻ യുവ താരത്തിന്റെ വിവാദ പ്രസ്താവന. പാക് താരം ഹസൻ നവാസാണ് ഒരു സ്വകാര്യ അഭിമുഖത്തിനിടെ ഇന്ത്യൻ ബൗളർമാർക്കെതിരെ മോശം പരാമർശം നടത്തിയത്. താരത്തിന്റെ വിവാദ​ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തനിക്കു പ്രത്യേക പ്രചോദനം ലഭിക്കാറുണ്ടെന്നും ഇന്ത്യൻ ബൗളർമാർക്കെതിരെ ആക്രമിച്ചു കളിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. പിന്നാലെയാണ് ഇന്ത്യയുടെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നതായി താരം പ്രതികരിച്ചത്.

'ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തീർച്ചയായും അധിക പ്രചോദനമുണ്ടാകും. അവരുടെ ബൗളർമാരെ ആക്രമിക്കാൻ സ്വാഭാവികമായി തന്നെ തോന്നും. സത്യം പറഞ്ഞാൽ എനിക്ക് ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരോടും വെറുപ്പാണ്. ഇൻഷാ അല്ലാഹ്, അവസരം ലഭിച്ചാൽ ഭാവിയിലും ആക്രമിച്ചു കളിക്കാൻ തന്നെ ഞങ്ങൾ ശ്രമിക്കും'- നവാസ് പറഞ്ഞു.

Pakistan cricketer Hasan Nawaz
കോഹ്‌ലിയെ വെല്ലാന്‍ ആരുണ്ട്; ഐപിഎല്ലില്‍ 'മാജിക്ക് നമ്പര്‍' താണ്ടിയ ഒരേയൊരു ബാറ്റർ!

2025ൽ ന്യൂസിലൻഡിനെതിരായ ടി20 പോരാട്ടത്തിലാണ് വലം കൈയൻ ബാറ്ററായ നവാസ് ദേശീയ ടീമിനായി അരങ്ങേറിയത്. 25 മത്സരങ്ങളിൽ നിന്നു 457 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും പാക് ടീമിനായി നേടി. ശരാശരി 20.77, സ്ട്രൈക്ക് റേറ്റ് 154.39. ടി20യിൽ ഒരു തവണ മാത്രമേ താരം ഇന്ത്യക്കെതിരെ കളിച്ചിട്ടുള്ളു. ഈ മത്സരത്തിൽ നേടിയതാകട്ടെ 5 റൺസും.

പിഎസ്എല്ലിൽ നിലവിൽ ഭേദപ്പെട്ട ഫോമിലാണ് നവാസ്. 10 മത്സരങ്ങളിൽ നിന്നു രണ്ട് അർധ സെഞ്ച്വറികൾ താരം നേടി. ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സ് താരമാണ് നവാസ്. ടൂർണമെന്റിൽ ടീമിന്റെ പ്രകടനം ദയനീയമാണ്. മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച അവർ പ്ലേ ഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു.

Pakistan cricketer Hasan Nawaz
ഇന്ന് കാണാം 'പാരിസ് ക്ലാസിക്ക്'; ചാംപ്യന്‍സ് ലീഗ് സെമി തുടങ്ങുന്നു; ബയേണ്‍ മ്യൂണിക്ക്- പിഎസ്ജി നേർക്കുനേർ
Summary

Young Pakistan cricketer Hasan Nawaz has drawn strong reactions online after making a controversial remark about Indian bowlers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com