ട്വന്റി20 ലോകകപ്പ് ഇന്ത്യ ജയിച്ചാല്‍ ക്രെഡിറ്റ് പാഡി അപ്ടനല്ല; 2011 ലോകകപ്പ് ജയത്തിലും പങ്കില്ല: എസ് ശ്രീശാന്ത് 

കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന പാഡി അപ്ടണിന് ഇന്ത്യയുടെ 2011ലെ ലോകകപ്പ് ജയത്തില്‍ പങ്കില്ലെന്ന് മുന്‍ പേസര്‍ എസ് ശ്രീശാന്ത്
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന പാഡി അപ്ടണിന് ഇന്ത്യയുടെ 2011ലെ ലോകകപ്പ് ജയത്തില്‍ പങ്കില്ലെന്ന് മുന്‍ പേസര്‍ എസ് ശ്രീശാന്ത്. മുഖ്യ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റെനാണ് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തിരുന്നത് എന്നും ശ്രീശാന്ത് പറഞ്ഞു. 

ഇത്തവണ ട്വന്റി20 ലോകകപ്പ് നേടിയാല്‍ അതിന് കാരണം കളിക്കാരും രാഹുല്‍ ദ്രാവിഡിന്റെ അനുഭവസമ്പത്തുമായിരിക്കും. പാഡി അപ്റ്റണിന് വലിയ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല. കാരണം ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോള്‍ പോലും മാനസികമായി നിങ്ങള്‍ നല്ല ഫിറ്റായിരിക്കും. മെന്റല്‍ കണ്ടീഷനിങ് അവിടം മുതല്‍ സംഭവിക്കുകയാണ്, ശ്രീശാന്ത് പറഞ്ഞു. 

ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് ജയത്തില്‍ ഒരു ശതമാനം മാത്രമാണ് പാഡി അപ്ടണിന്റെ പങ്ക്. 99 ശതമാനം ജോലിയും ചെയ്തത് ഗാരി കിര്‍സ്‌റ്റെനാണ്. ഗാരി കിര്‍സ്റ്റെണിന്റെ അസിസ്റ്റന്റ് മാത്രമായിരുന്നു അപ്ടണ്‍. രാഹുല്‍ ദ്രാവിഡിനൊപ്പം നേരത്തേയും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതിനാലാണ് പാഡി അപ്ടണ്‍ ഇപ്പോള്‍ വീണ്ടും ടീമിലേക്ക് എത്തുന്നത്. രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തെ നന്നായി ഉപയോഗിക്കാം. കാരണം നല്ല യോഗ ടീച്ചറാണ് പാഡി അപ്ടണ്‍, ശ്രീശാന്ത് പറഞ്ഞു. 

പാഡി അപ്ടണ്‍ തന്റെ ആത്മകഥയില്‍ ശ്രീശാന്തിനെ കുറിച്ച് മോശമായി പറയുന്നുണ്ട്. 2013ല്‍ മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശ്രീശാന്ത് തന്നേയും രാഹുല്‍ ദ്രാവിഡിനേയും അധിക്ഷേപിച്ചെന്നാണ് ആത്മകഥയില്‍ പാഡി അപ്ടണ്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com