തിരിച്ചുവരവ് അവതാളത്തിലാക്കി വീണ്ടും പരിക്ക്; പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

2024 ഓ​ഗസ്റ്റിലാണ് ഋഷഭ് പന്ത് അവസാനമായി ഇന്ത്യൻ ഏകദിന ടീമിൽ കളിച്ചത്
Rishabh Pant  training
Rishabh Pant pti
Updated on
1 min read

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായിരുന്നു. പിന്നാലെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. പന്തിനു പകരം ധ്രുവ് ജുറേൽ ഏകദിന ടീമിലെത്തി. താരം ടീമിനൊപ്പം ചേർന്നതായും ബിസിസിഐ വ്യക്തമാക്കി. സെക്രട്ടറി ദേവ്ജിത് സൈകിയയാണ് ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് പരമ്പരയിലെ ആദ്യ പോരാട്ടം. ടീമിലെത്തിയെങ്കിലും ജുറേൽ പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ല. കെഎൽ രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ.

വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോമിൽ ബാറ്റ് വീശിയാണ് ധ്രുവ് ജുറേൽ എത്തുന്നത്. ടൂർണമെന്റിൽ താരം രണ്ട് സെഞ്ച്വറികളടക്കം നേടിയാണ് തിളങ്ങിയത്.

Rishabh Pant  training
'അയാൾ ഞാൻ വിശ്വസിച്ചതു പോലെ അയിരുന്നില്ല, പരിക്കേറ്റപ്പോഴാണ് അത് മനസിലായത്... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടു'

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. വയറിലെ പേശികൾക്കേറ്റ ക്ഷതമാണ് പരിക്കിനു കാരണം. എംആർഐ സ്കാനിലാണ് ഇക്കാര്യം വ്യക്തമായത്.

വിജയ് ഹസരെ ട്രോഫിയിൽ ഡൽഹി ടീമിനെ നയിച്ചാണ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഡൽഹി ടീം നോക്കൗട്ടിലേക്ക് മുന്നേറിയിരുന്നു. ടൂർണമെന്റിൽ താരം രണ്ട് അർധ സെഞ്ച്വറികളും അടിച്ചിരുന്നു. ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവാണ് ഈ രീതിയിൽ അവസാനിച്ചത്. 2024 ഓ​ഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്.

Rishabh Pant  training
വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്‍മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന്‍ ടീം!
Summary

Dhruv Jurel has been added to India's ODI squad following Rishabh Pant's injury setback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com