'പിങ്ക് ജേഴ്‌സി'യണിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; ഓസീസ് ഉയര്‍ത്തി റണ്‍ മല!

സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി പ്രത്യേക ജേഴ്‌സി
India's Deepti Sharma, right, celebrates with teammates
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യൻ ടീം, സെഞ്ച്വറി നേടിയ ബെത് മൂണി (IND Women vs AUS Women)x
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഓസ്‌ട്രേലിയന്‍ വനിതാ ടീം. 47.5 ഓവറില്‍ അവര്‍ ഓള്‍ ഔട്ടായെങ്കിലും ഉയര്‍ത്തിയത് 412 റണ്‍സ്! 75 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതം 138 റണ്‍സ് അടിച്ചെടുത്ത ബെത്ത് മൂണിയുടെ കിടിലന്‍ സെഞ്ച്വറിയാണ് ഓസീസ് വനിതകള്‍ക്ക് കരുത്തായത്. ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചു നിൽക്കുകയാണ്. ഇന്ത്യ ജയിച്ചാൽ അതൊരു ചരിത്ര വിജയമായി മാറും. പരമ്പരയും സ്വന്തമാകും.

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വനിതാ ടീം മൂന്നാം ഏകദിനത്തില്‍ പിങ്ക് ജേഴ്‌സിയിട്ടാണ് കളിക്കാനിറങ്ങിയത്. 68 പന്തില്‍ 14 ഫോറുകള്‍ സഹിതം 81 റണ്‍സ് അടിച്ച ഓപ്പണര്‍ ജോര്‍ജിയ വോള്‍, 7 ഫോറും 2 സിക്‌സും സഹിതം 68 റണ്‍സെടുത്ത എല്ലിസ് പെറി എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീം സ്‌കോറില്‍ നിര്‍ണായകമായി.

India's Deepti Sharma, right, celebrates with teammates
മാധ്യമങ്ങളോട് മിണ്ടില്ല, 'മോട്ടിവേഷണൽ സ്പീക്കറെ' കേട്ട് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങും!

ക്യാപ്റ്റനും സഹ ഓപ്പണറുമായ അലിസ ഹീലി 18 പന്തില്‍ 7 ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത് ടീമിന് മിന്നല്‍ തുടക്കം നല്‍കി. 24 പന്തില്‍ 39 അടിച്ച് ആഷ്‌ലി ഗാര്‍ഡ്‌നറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭവാന നല്‍കി.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റുകള്‍ വീഴ്ത്തി. രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

India's Deepti Sharma, right, celebrates with teammates
വീണ്ടും പാകിസ്ഥാനെതിരെ, സമ്മര്‍ദ്ദമുണ്ടോ? 'ഫോണ്‍ ഓഫാക്കി റൂമില്‍ പോയി സുഖമായി കിടന്നുറങ്ങും'; സൂര്യകുമാറിന്റെ മറുപടി
Summary

IND Women vs AUS Women: The series is tied 1-1 after Australia won the first ODI by eight wickets and India recorded a historic 102-run win in the second in Mullanpur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com