സ്നേഹ് റാണയ്ക്ക് 8 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ചെയ്യുന്നു

ഇന്ത്യക്കെതിരായ വനിതാ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചു നില്‍ക്കുന്നു
India Women vs South Africa Women  One-off Test
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ നിന്ന്പിടിഐ
Updated on
2 min read

ചെന്നൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ഫോളോ ഓണ്‍ ചെയ്യുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ റെക്കോര്‍ഡ് ടോട്ടലായ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക വെറും 266 റണ്‍സിനു എല്ലാവരും പുറത്തായി.

337 റണ്‍സ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനു വിട്ടു. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ പൊരുതുന്നു. 1 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനി 145 റണ്‍സ് കൂടി വേണം.

സ്നേഹ് റാണയുടെ മിന്നും ബൗളിങാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. താരം എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ദീപ്തി ശര്‍മയും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ സന്‍ ലൂസ് സെഞ്ച്വറിയുമായി പോരാട്ടം നയിച്ചു. താരം 103 റണ്‍സുമായി ക്രീസില്‍. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്‍വര്‍ടും മികച്ച ബാറ്റിങുമായി ക്രീസില്‍. താരം അര്‍ധ സെഞ്ച്വറി നേടി. 76 റണ്‍സാണ് താരം സ്വന്തമാക്കിയത്. അന്നെകെ ബോഷിന്റെ വിക്കറ്റാണ് (9) അവര്‍ക്ക് നഷ്ടമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക കളി നിര്‍ത്തിയത്. മൂന്നാം ദിനമായ ഇന്ന് പക്ഷേ ശേഷിച്ച ആറ് വിക്കറ്റുകള്‍ വെറും 30 റണ്‍സില്‍ നഷ്ടമായി.

സൂപ്പര്‍ താരം മരിസന്‍ കാപ്പാണ് ഓന്നാം ഇന്നിങ്‌സില്‍ (74) അവരുടെ ടോപ് സ്‌കോറര്‍. സന്‍ ലൂസും പ്രോട്ടീസിനായി അര്‍ധ സെഞ്ച്വറി നേടി. താരം 65 റണ്‍സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്‍വര്‍ട് (20), സഹ ഓപ്പണര്‍ അന്നകെ ബോഷ് (39), ഡെല്‍മി ടക്കര്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നദിന്‍ ഡി ക്ലാര്‍ക് 39 റണ്‍സ് കണ്ടെത്തി.

India Women vs South Africa Women  One-off Test
​'ഗംഭീരം രോഹിത്..., കോഹ്‍ലി, മഹാനായ താരമെന്നു നിങ്ങള്‍ വീണ്ടും തെളിയിച്ചു​'

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ചരിത്രമെഴുതിയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ 525 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ഇതും റെക്കോര്‍ഡാണ്. വനിതാ ക്രിക്കറ്റ് പോരാട്ടത്തിന്റെ ഒന്നാം ദിനത്തില്‍ തന്നെ ഇത്രയും റണ്‍സ് ഒരു ടീം നേടുന്നത് ചരിത്രത്തില്‍ ആദ്യം.

ഷെഫാലിയും സ്മൃതിയും ചേര്‍ന്നു ഓപ്പണിങില്‍ 292 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതും റെക്കോര്‍ഡാണ്. വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഓപ്പണിങ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ഇനി ഇരുവര്‍ക്കുമാണ്.

194 പന്തിലാണ് ഷെഫാലി 205 റണ്‍സെടുത്തത്. വനിതാ ടെസ്റ്റില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഈ പ്രകടനത്തിലൂടെ ഷെഫാലി സ്വന്തമാക്കിയിരുന്നു. മിതാലി രാജിനെയാണ് ഷെഫാലി നേട്ടത്തില്‍ മറികടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com