

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യയോടു ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള പാക് ടീമില്‍ നിന്നു പേസ് ത്രയത്തിലെ നിര്‍ണായക രണ്ട് താരങ്ങള്‍ പുറത്ത്. പേസര്‍മാരായ ഹാരിസ് റൗഫ്, നസീം ഷാ എന്നിവരാണ് പുറത്തായത്.
ഇരുവര്‍ക്കും ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുവരും കളിക്കുമോ എന്ന കാര്യം സംശയത്തിലായി. പാകിസ്ഥാന്‍ ഫൈനലിലെത്തിയാലും ഇരുവര്‍ക്കും കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാനവാസ് ദഹാനി, സമാന്‍ ഖാന്‍ എന്നിവരെ പകരക്കാരായി ടീമിലെത്തിച്ചു.
റൗഫിനു ഇടുപ്പിനേറ്റ പരിക്കാണ് വിലങ്ങായത്. മത്സരത്തില്‍ താരം ഫീല്‍ഡിങിനു ഇറങ്ങിയതുമില്ല. മുതുകിനേറ്റ പരിക്കാണ് നസീമിന്റെ വഴിയില്‍ വിഘാതമായി നില്‍ക്കുന്നത്. മത്സരത്തിനിടെ 49ാം ഓവറില്‍ നസീം കളം വിടുകയും ചെയ്തിരുന്നു.
പരിക്കേറ്റെങ്കിലും നിലവില്‍ റൗഫും നസീമും ടീം ക്യാമ്പില്‍ തന്നെയുണ്ട്. ഇരുവരും ടീം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഷാനവാസ്, സമാന്‍ എന്നിവരെ ബാക്ക് അപ്പായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates