സൺറൈസേഴ്‌സിനെ തൂത്തുവാരി മുംബൈ ഇന്ത്യൻസ്, 47 പന്തിൽ കാമറൂൺ ഗ്രീനിന് സെഞ്ച്വറി; പ്ലേ ഓഫ് പ്രതീക്ഷ

സൺറൈസേഴ്‌സിനെ എട്ട് വിക്കറ്റിന് തകർത്താണ് മുംബൈ വിജയം ഉറപ്പിച്ചത്
കാമറൂൺ ഗ്രീൻ/ പിടിഐ
കാമറൂൺ ഗ്രീൻ/ പിടിഐ
Updated on
1 min read

മുംബൈ: കാമറൂൺ ഗ്രീനിന്റെ തകർപ്പൻ സെഞ്ച്വറി മികവോടെ സൺറൈസേഴ്‌സിനെ തൂത്തുവാരി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്‌സിനെ എട്ട് വിക്കറ്റിന് തകർത്താണ് മുംബൈ വിജയം ഉറപ്പിച്ചത്. ടോസ് നേടി ബൗളിങ് തെരഞ്ഞടുത്ത മുംബൈയ്ക്ക് തുടക്കത്തിൽ ഒന്നു പിഴച്ചെങ്കിലും ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനായത് നേട്ടമായി. സൺറൈസേഴ്‌സ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യത്തിൽ ബാറ്റ് വീശിയ മുംബൈ 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയം ഉറപ്പിച്ചു. 

മുംബൈയ്ക്ക് സ്‌കോർ 20ൽ നിൽക്കെ ഓപ്പണർ ഇഷാൻ കിഷനെ ഭുവനേശ്വർ കുമാർ പുറത്താക്കി. മൂന്നാമനായി എത്തിയ ​ഗ്രീനും രോഹിത്തും ചേർന്ന് പിന്നീടുള്ള കളിയുടെ ഗതി മാറ്റിമറിച്ചു. 47 പന്തിൽ ​ഗ്രീൻ 100 റൺസ് തികച്ചു. എട്ട് വീതം ഫോറും സ്‌ക്‌സുമെടുത്ത് കാമറൂൺ നൂറു തികച്ചു. അർധ സെഞ്ച്വറി നേടി രോഹിത്തും മികച്ച പ്രകടനം പുറത്തെടുത്തു.  31 പന്തിൽ രോഹിത് ശർമ്മ 56 റൺസെടുത്തു. 

14-ാം ഓവറിന്റെ ആദ്യ പന്തിൽ രോഹിത്തിനെ മായങ്ക് ദാഗർ പുറത്താക്കി. രോഹിത്ത് പുറത്തായതിന് പിന്നാലെ കയറിയ സൂര്യകുമാർ ടീം സ്‌കോർ 150 കടത്തി. ​ഗ്രീനും സൂര്യകുമാറും ചേർന്ന് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.17-ാം ഓവറിന്റെ അവസാന പന്തിൽ ഗ്രീൻ സെഞ്ച്വറിയുടെ അവസാന റൺ ഓടിയെടുത്തു. ഗ്രീനിന്റെ ആദ്യ ട്വന്റി20 സെഞ്ച്വറിയാണിത്. സൂര്യകുമാർ 16 പന്തിൽ 25 റൺസ് എടുത്ത് പുറത്താകാതെ നിന്നു. സൺറൈസേഴ്‌സിന്റെ ഭുവനേശ്വർ കുമാർ മായങ്ക് ദാഗറും ഓരോ വിക്കറ്റ് വീതം നേടി.

മുംബൈയ്‌ക്കെതിരെ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് സൺറൈസേഴ്‌സ് നേടിയത്. 46 പന്തിൽ 83 റൺസ് നേടിയ മായങ്ക് അഗർവാളും 47 പന്തിൽ 69 റൺസ് നേടിയ വിവ്രാന്ത് ശർമ്മയുമാണ് സൺറൈസേഴ്‌സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 9 ഫോറിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെയാണ് വിവ്രാന്ത് ശർമ്മ 69 റൺസ് നേടിയത്. എന്നാൽ മായങ്ക് അഗർവാൾ ആയിരുന്നു ആക്രമണത്തിൽ മുന്നിൽ. നാലു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെയാണ് മായങ്ക് അഗർവാൾ 83 റൺസ് നേടിയത്.

ഇന്നത്തെ മത്സരത്തിൽ മുംബൈ ജയിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇനി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരത്തിന്റെ വിധി പോലെയിരിക്കും മുംബൈുടെ പ്ലേ ഓഫ് പ്രവേശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com