

ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എറിഞ്ഞൊതുക്കി ചെന്നൈ സൂപ്പർ കിങ്‌സ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ എട്ടു വിക്കറ്റാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്നു വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.
58 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 67 റണ്‍സോടെ പുറത്താകാതെ നിന്ന ഋതുരാജാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എട്ടു പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സെടുത്ത ഓപ്പണര്‍ രചിന്‍ രവീന്ദ്ര പുറത്തായ ശേഷമെത്തിയ ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. 19 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മിച്ചല്‍, ഋതുരാജിനൊപ്പം 70 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
മിച്ചല്‍ പുറത്തായ ശേഷമെത്തിയ ശിവം ദുബെ 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്തു. ധോനി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ചെന്നൈ കൊല്‍ക്കത്തയെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് അവരുടെ ഓപ്പണര്‍ ഫില്‍ സാല്‍ട്ടിനെ നഷ്ടമായി. താരം ഗോള്‍ഡന്‍ ഡക്കായി. തുഷാര്‍ ദേശ്പാണ്ഡെയാക്കാണ് വിക്കറ്റ്. പിന്നീടു പന്തുമായെത്തിയ രവീന്ദ്ര ജഡേജയുടെ മാരക സ്പിന്നാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.
കഴിഞ്ഞ കളിയില്‍ കൂറ്റനടികളുമായി കളം നിറഞ്ഞ സുനില്‍ നരെയ്ന്‍ (20 പന്തില്‍ 27), അംകൃഷ് രംഘുവംശി (18 പന്തില്‍ 24) എന്നിവരെ മടക്കി ജഡേജ കരുത്തു കാട്ടി. ഒറ്റ ഓവറിലാണ് ഇരു താരങ്ങളേയും ജഡേജ മടക്കിയത്. നരെയ്ന്‍ രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി മിന്നും ഫോമിലേക്ക് സഞ്ചരിക്കുകയായിരുന്നു. അംകൃഷും സമാന രീതിയില്‍ മുന്നേറുന്നതിനിടെയാണ് വീണത്. താരം മൂന്ന് ഫോറും ഒരു സിക്‌സും പറത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിടിച്ചു നിന്നെങ്കിലും താരം മെല്ലപ്പോക്കായിരുന്നു. 32 പന്തില്‍ 34 റണ്‍സുമായി ശ്രേയസ് മടങ്ങി. കരുത്താകുമെന്നു പ്രതീക്ഷിച്ച ആന്ദ്രെ റസ്സല്‍ (10), റിങ്കു സിങ് (9) എന്നിവരും നിരാശപ്പെടുത്തി.
പിന്നാലെ വെങ്കടേഷ് അയ്യരേയും (3) ജഡേജ പുറത്താക്കി കൊല്‍ക്കത്തയെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
തുഷാര്‍ ദേശ്പാണ്ഡെയും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ കയില്‍ നിന്നു വിട്ടുനിന്നു തിരിച്ചെത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തി തിളങ്ങി. താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മഹീഷ തീക്ഷണ ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
