സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തുടര്‍ച്ചയായി അഞ്ചാം തവണയാണ് പഞ്ചാബ് വിജയം പിടിക്കുന്നത്
IPL 2024: PBKS outclass CSK
ക്യാപ്റ്റന്‍ സാം കറനൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഹര്‍പ്രീത് ബ്രാര്‍ട്വിറ്റര്‍
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ് നാലാം വിജയം സ്വന്തമാക്കി. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് പഞ്ചാബ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

പഞ്ചാബിനായി ജോണി ബെയര്‍സ്‌റ്റോ 30 പന്തില്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം ഏഴ് ഫോറും ഒരു സിക്‌സും പറത്തി. റിലി റൂസോ 23 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 43 റണ്‍സെടുത്തു. ശശാങ്ക് സിങ് 25 റണ്‍സുമായും ക്യാപ്റ്റന്‍ സാം കറന്‍ 26 റണ്‍സുമായും പുറത്താകാതെ നിന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങാണ് പുറത്തായ മറ്റൊരു താരം. 13 റണ്‍സുമായി താരം മടങ്ങി.

ചെന്നൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ പഞ്ചാബ് സ്പിന്നര്‍മാര്‍ കുരുക്കി. 48 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് അവരുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ അജിന്‍ക്യ രഹാനെ 24 പന്തില്‍ 29 റണ്‍സും സമീര്‍ റിസ്‌വി 21 റണ്‍സും കണ്ടെത്തി. മൊയീന്‍ അലി 15 റണ്‍സും എംഎസ് ധോനി 14 റണ്‍സും എടുത്തു.

പഞ്ചാബിനായി സ്പിന്നര്‍മാരായ പര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രാര്‍ നാലോവറില്‍ 17 റണ്‍സും രാഹുല്‍ 16 റണ്‍സും മാത്രമാണ് വിട്ടുകൊടുത്തത്. കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2024: PBKS outclass CSK
'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com