ഇംഗ്ലണ്ടിനെതിരായ പരമ്പര; ടെസ്റ്റില്‍ കോഹ്‌ലിയെ കാത്ത് ഈ റെക്കോര്‍ഡുകള്‍

ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ കരിയറിലെ ശ്രദ്ധേയ ചില നേട്ടങ്ങള്‍ താരത്തെ കാത്തിരിക്കുന്നു
ചിത്രം /എക്‌സ്
ചിത്രം /എക്‌സ്
Updated on
1 min read

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലേക്ക് ഇന്ത്യ കടക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിനായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് കളിക്കുന്നത്. 

ബാറ്റിങില്‍ ഇന്ത്യയുടെ നെടുംതൂണായ വിരാട് കോഹ്‌ലി നിരന്തരം റെക്കോര്‍ഡുകള്‍ തിരുത്തുന്ന താരം കൂടിയാണ്. ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ കരിയറിലെ ശ്രദ്ധേയ ചില നേട്ടങ്ങള്‍ താരത്തെ കാത്തിരിക്കുന്നു.

1 152 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ കോഹ്‌ലിയുടെ റണ്‍സ് സമ്പാദ്യം 9000 തൊടും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറും. സച്ചിന്‍, ദ്രാവിഡ്, ഗാവസ്‌കര്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടത്തെലെത്തിയവര്‍. 

2 ടെസ്റ്റില്‍ 1000 ഫോറുകളെന്ന റെക്കോര്‍ഡിലേക്ക് കോഹ്‌ലിക്ക് വേണ്ടത് ഒന്‍പത് ഫോറുകള്‍. സച്ചിന്‍, ദ്രാവിഡ്, സെവാഗ്, ലക്ഷ്മണ്‍, ഗാവസ്‌കര്‍ എന്നിവരാണ് നേരത്തെ 1000ത്തിനു മുകളില്‍ ഫോറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍.

3 ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ 2000 റണ്‍സ് നേടുന്ന താരമാകാന്‍ കോഹ്‌ലിക്ക് വേണ്ടത് ഒന്‍പത് റണ്‍സ് കൂടി. സച്ചിന്‍, ഗാവസ്‌കര്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം ആദ്യം മറികടന്ന ഇന്ത്യക്കാര്‍. 

4 ക്യാപ്റ്റന്‍ സ്ഥാനമില്ലാതെ ടെസ്റ്റില്‍ 3000 റണ്‍സുകള്‍ നേടുന്ന ആദ്യ താരമായി കോഹ്‌ലി മാറും. വേണ്ടത് 16 റണ്‍സ്. 28 ടെസ്റ്റില്‍ നിന്നു2984 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.  

5 ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് താരത്തെ കാത്തു നില്‍ക്കുന്ന ശ്രദ്ധേയ നേട്ടം. ഈ റെക്കോര്‍ഡിലെത്താന്‍ വേണ്ടത് മൂന്ന് ശതകങ്ങള്‍. ഏഴ് സെഞ്ച്വറികളുമായി സച്ചിന്‍, ഗാവസ്‌കര്‍ എന്നിവര്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. കോഹ്‌ലിക്ക് നിലവില്‍ അഞ്ച് സെഞ്ച്വറികള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com