ബ്രിസ്‌ബേന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍; ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഭീഷണിയില്‍

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുകളില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു
സിഡ്‌നിയില്‍ വാര്‍ണറുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സിഡ്‌നിയില്‍ വാര്‍ണറുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on
1 min read

സിഡ്‌നി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ബ്രിസ്‌ബേനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ ആണ് ബ്രിസ്‌ബേന്‍ നഗരത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുകളില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു. 

ജനുവരി 15നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡ് ക്യാപിറ്റലില്‍ ആരംഭിക്കേണ്ടത്. ബ്രിസ്‌ബേനിലെ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ എങ്ങനെ ടെസ്റ്റ് പരമ്പരയെ ബാധിക്കും എന്ന് പരിശോധിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ വൃത്തങ്ങള്‍ എന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹോട്ടലില്‍ ക്വാറന്റൈന്‍ ജോലിക്കാരന് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തലവേദന കൂട്ടുന്നു.  ഗബ്ബ ടെസ്റ്റില്‍ 36000 കാണികളെ അനുവദിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനം മാറ്റിയേക്കും. 

ബ്രിസ്‌ബേനില്‍ എത്തി ക്വാറന്റൈനില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ടീം നിലപാട് എടുത്തതോടെയാണ് വിവാദം ഉയരുന്നത്. ഇനിയും ക്വാറന്റൈനിലിരിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com